മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ കുറ്റ്യാടി സ്വദേശി ഡോ. കെ.പി. സുധീർ
Tuesday, September 24, 2024 7:29 AM IST
കുറ്റ്യാടി: മദ്രാസ് ഐഐടിയിലെ പ്രഫസറും നിലവിൽ കേരള സർക്കാരിന്‍റെ ശാസ്ത്രസാങ്കേതിക വകുപ്പിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. കെ.പി. സുധീർ ലോകത്തിലെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാം തവണയും ഇടം നേടി.

ദേശീയ, രാജ്യാന്തര ജേണലുകളിൽ പ്രസിദ്ധീകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെയും സൈറ്റേഷൻസിന്‍റെയും അടിസ്ഥാനത്തിലാണ് സ്ട്രാൻസ്ഫോർഡ് യൂണിവേഴ്സിറ്റി എല്ലാ വർഷവും ലിസ്റ്റ് തയ്യാറാക്കുന്നത്. ഐഐടിയിലെ സിവിൽ എൻജിനീയറിംഗ് വിഭാഗത്തിൽ പരിസ്ഥിതി ജല സംവിധാന എൻജിനീയറിംഗ് ഡിവിഷനിലെ പ്രഫസറാണ് കെ.പി. സുധീർ. കുറ്റ്യാടി സ്വദേശിയാണ്.

കേരളത്തിൽ തുടർച്ചയായി ഉണ്ടാകുന്ന അതിശക്തമായ മഴയുടെയും അനുബന്ധ ഉരുൾപൊട്ടലിന്‍റെയും കാരണങ്ങൾ പഠിക്കാൻ കേരള സർക്കാർ രൂപീകരിച്ച വിദഗ്ധസമിതിയുടെ ചെയർമാനായിരുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ കാലാവസ്ഥാ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികളുടെ കണ്‍സൾട്ടന്‍റായും പ്രവർത്തിക്കുന്നുണ്ട്.


ഇദ്ദേഹത്തിന്‍റെ കീഴിൽ 19 പി എച്ച്ഡി ഗവേഷണ വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയിട്ടുണ്ട്. ഡോക്ടർ കെ.പി. സുധീറിന്‍റെ 150 ൽ പരം ഗവേഷണ പ്രബന്ധങ്ങൾ ദേശീയ അന്തർദേശീയ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഏകദേശം പതിനായിരത്തിലേറെ സൈറ്റേഷൻസും നേടിയിട്ടുണ്ട്. പരേതരായ ദാമോദരൻ -കമല ദന്പതികളുടെ മകനാണ് ഡോ.കെ.പി. സുധീർ.