പെരുവണ്ണാമൂഴി-ചക്കിട്ടപാറ-ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേ നിർമാണം ഇഴയുന്നു
Monday, September 23, 2024 12:55 AM IST
ചക്കിട്ടപാറ: പെരുവണ്ണാമൂഴി-ചക്കിട്ടപാറ-ചെമ്പ്ര റൂട്ടിൽ മലയോര ഹൈവേയുടെ നിർമാണം മന്ദഗതിയിൽ. കരാറുകാരുടെ കുഴപ്പം കൊണ്ടല്ല നിർമാണം വൈകുന്നത്. വിവിധ തരത്തിലുള്ള തടസങ്ങൾ യഥാസമയം നീക്കാനും പരിഹരിക്കാനും സാധിക്കുന്നില്ല. വകുപ്പുകളുടെ ഏകോപനമില്ലായ്മയും പ്രശ്നമാണ്.

അഞ്ചര കിലോമീറ്റർ ദൈർഘ്യത്തിലുള്ള ഭാഗത്തിന്‍റെ പണിയാണു ആരംഭിച്ചത്. പാതയിലുള്ള കെഎസ്ഇബിയുടെ തൂണുകൾ പിഴുതു മാറ്റണം. മരങ്ങൾ മുറിക്കാനുണ്ട്. പല സ്ഥലത്തും റോഡിന്‍റെ വീതി നിർണയം നടന്നിട്ടില്ല.


ചക്കിട്ടപാറ ടൗണിൽ ഉൾപ്പടെ റോഡ് കയ്യേറ്റമുണ്ട്. ഇതെല്ലാം തിട്ടപ്പെടുത്തി പൊളിക്കണം. ഊരാളുങ്കൽ സൊസൈറ്റിക്കാണ് കരാർ. ഇവർ പണി അതിവേഗം പൂർത്തിയാക്കാൻ‌ രംഗത്തുണ്ടെങ്കിലും അനുബന്ധ ഘടകങ്ങളും വിഭാഗങ്ങളും അമാന്തം പുലർത്തുന്നതാണ് പ്രശ്നം. ഇത് പരിഹരിക്കാൻ ജനപ്രതിനിധികളുടെയും സഭകളുടെയും മതിയായ ഇടപെടലും ഉണ്ടാകുന്നില്ല.