അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്ക് ഭരണാനുമതി ജില്ലാതലത്തില്‍ നല്‍കാന്‍ ഭേദഗതി: മന്ത്രി കേളു
Tuesday, September 24, 2024 7:29 AM IST
കോഴിക്കോട്: അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയുടെ ഭരണ, സാങ്കേതിക അനുമതികള്‍ ജില്ലാതലത്തില്‍ നല്‍കുംവിധം ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി ഒ.ആര്‍. കേളു. പദ്ധതിയുടെ ജില്ലാതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.

മറ്റെല്ലാ വകുപ്പുകളുടെയും ഒരു കോടി രൂപ വരെയുള്ള പദ്ധതികളുടെ ഭരണാനുമതി നല്‍കുന്നത് ജില്ലാതലത്തിലാണ്. എന്നാല്‍ ഒരു കോടി രൂപ വരെ പദ്ധതി വിഹിതമുള്ള അംബേദ്കര്‍ ഗ്രാമവികസന പദ്ധതിക്ക് അനുമതി നല്‍കുന്നത് ഡയറക്ടറേറ്റില്‍ നിന്നാണ്.

ഇതുകാരണം ഫണ്ട് അനുവദിച്ചിട്ടും അംബേദ്കര്‍ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കാന്‍ വലിയ കാലവിളംബം നേരിടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവരാനുള്ള തീരുമാനമെന്ന് മന്ത്രി പറഞ്ഞു. അംബേദ്കര്‍ ഗ്രാമവികസന പദ്ധതികള്‍ക്ക് ജില്ലാ കളക്ടറായിരിക്കും ഇനി ഭരണാനുമതി നല്‍കുക. സാങ്കേതികാനുമതി ലഭ്യമാക്കുക ജില്ലാ ളക്ടറുടെ മേല്‍നോട്ടത്തിലുള്ള എന്‍ജിനിയര്‍മാര്‍ അടങ്ങിയ സമിതിയായിരിക്കും. പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക വികസന വകുപ്പിലെയും തദ്ദേശസ്വയംഭരണ വകുപ്പിലെയും എന്‍ജിനീയര്‍മാരും വിരമിച്ച ഒരു എന്‍ജിനിയറും ഉള്‍പ്പെടുന്നതായിരിക്കും ഈ സമിതി.


അംബേദ്കര്‍ ഗ്രാമവികസന പദ്ധതി നടപ്പാക്കാന്‍ ഉന്നതിയില്‍ ചുരുങ്ങിയത് 25 കുടുംബങ്ങള്‍ വേണമെന്ന മാനദണ്ഡവും മാറ്റുമെന്ന് മന്ത്രി അറിയിച്ചു. പുതുക്കിയ ഭേദഗതി അനുസരിച്ച് 25 വീടുകള്‍ ഉന്നതിയിലല്ലെങ്കിലും സമീപത്തെ പട്ടികജാതി-പട്ടികവര്‍ഗ വീടുകളും കൂടി ഉള്‍പ്പെടുത്തി ഒരു ക്ലസ്റ്റര്‍ ആയി പരിഗണിച്ചു 25 വീടുകള്‍ തികച്ചാല്‍ മതിയാകും. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഭൂമിയില്ലാത്ത വ്യക്തിക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ ഭൂമി ഇല്ലെങ്കില്‍ ഏതെങ്കിലും പദ്ധതിയിലുള്‍പ്പെടുത്തി നിര്‍ബന്ധമായും അഞ്ചു സെന്‍റ് ഭൂമി അനുവദിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ന്നതിയിലേക്കും വാഹനയോഗ്യമായ വഴിയും കുടിവെള്ള വിതരണം, വൈദ്യുതി സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രി പറഞ്ഞു.