മലാപ്പറമ്പ് ജംഗ്ഷനില്‍ അടിപ്പാത നിര്‍മാണം ഗതാഗത കുരുക്കില്‍ ആശങ്ക
Tuesday, September 24, 2024 7:29 AM IST
കോഴിക്കോട്: കണ്ണൂർ ദേശീയപാതയും വയനാട് ദേശീയപാതയും ചേരുന്ന മലാപ്പറമ്പ് ജംഗ്ഷനില്‍ അടിപ്പാത നിർമാണപ്രവൃത്തികള്‍ ആരംഭിക്കുമ്പോള്‍ ഗതാഗത കുരുക്ക് പരിഹരിക്കാന്‍ ആലോചന.ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ആലോചിക്കാനാണ് തീരുമാനം.

രാമനാട്ടുകര-വെങ്ങളം ദേശീയപാത ആറുവരിയിൽ നവീകരിക്കുന്നതിന്‍റെ ഭാഗമായാണ് പാലം നിർമാണം. തൊട്ടടുത്ത് ബാലുശേരി സംസ്ഥാന പാതക്കായി വേങ്ങേരി ജംഗ്ഷനിലെ അടിപ്പാത പണി ഏറക്കുറെ തീർന്ന ഘട്ടത്തിലാണ് മലാപ്പറമ്പിൽ പണി തുടങ്ങുന്നത്. വയനാട് റോഡിൽ 40 മീറ്റർ നീളത്തിലും 27 മീറ്റർ വീതിയിലും 22 അടി ഉയരത്തിലുമാണ് അടിപ്പാലം. കണ്ണൂർ ഭാഗത്ത് നിന്നും രാമനാട്ടുകര ഭാഗത്ത് നിന്നുമുള്ള വാഹനങ്ങൾ പടിഞ്ഞാറ് ഭാഗത്തെ റോഡിലൂടെയാവും പോവുക.

കോഴിക്കോട് നഗരത്തിലേക്ക് കണ്ണൂർ ഭാഗത്തുനിന്ന് വരേണ്ട വാഹനങ്ങൾ വയനാട് റോഡിൽ കയറി ബിഷപ് ഹൗസിന് മുന്നിൽനിന്ന് യു ടേൺ എടുത്തു പാലം പണിനടക്കുന്ന ഭാഗം ചുറ്റി നഗരത്തിലേക്ക് വരണം. തൃശൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്കുള്ളവ നഗരത്തിലേക്കുള്ള റോഡിൽ കയറിയശേഷം ദേശീയപാതയിൽ കയറി കണ്ണൂർ ഭാഗത്തേക്കു പോകണം.


തൃശൂർ ഭാഗത്തുനിന്ന് വയനാട് റോഡിലേക്കു വരുന്നവർക്ക് പനാത്ത് താഴം ജംഗ്ഷനിൽനിന്ന് കോവൂർ-ഇരിങ്ങാടൻ പള്ളി റോഡ് ഉപയോഗിക്കാനാവും. വയനാട് നിന്ന് രാമനാട്ടുകര ഭാഗത്തേക്കുള്ളവ കാരന്തൂർ ജംഗ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചേവരമ്പലം വഴി പോവാം. പക്ഷേ എത്രമാത്രം ഗതാഗതം പരിഷ്‌കരിച്ചാല്‍ പോലും ഗതാഗതം ദുഷ്‌കരമാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

രാമനാട്ടുകരക്കും വെങ്ങളത്തിനുമിടയിൽ 28.4 കിലോമീറ്റർ നീളത്തിലുള്ള ആറു വരിപ്പാതയാക്കൽ 80 ശതമാനത്തോളം തീർന്നതായാണ് കരാറുകാർ പറയുന്നത്.