എൻഎച്ച് നിർമാണം: വെറ്റിലപ്പാറയിൽ പ്രതിഷേധ കൂട്ടായ്മ
Tuesday, September 24, 2024 7:29 AM IST
കൊയിലാണ്ടി: എൻഎച്ച് 66ന്‍റെ നിർമാണം ചേമഞ്ചേരിയിലെ വെറ്റിലപ്പാറ ഭാഗത്തെ ജനങ്ങൾക്കു ദുരിതമാകുന്നതായി പരാതി.

എൻഎച്ചിന്‍റെ ഇരുവശത്തുമുള്ളവർക്ക് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ അന്യോന്യം ബന്ധപ്പെടാൻ കഴിയു. എൻഎച്ചിൽ നിന്നു മൂന്നു കിലോമീറ്റർ കിഴക്കുള്ള കൊളക്കാട് ഭാഗത്തെ ജനങ്ങൾ വെറ്റിലപ്പാറയിൽ നിന്നാണ് കോഴിക്കോട് ഭാഗത്തേക്കും കൊയിലാണ്ടി ഭാഗത്തേക്കും യാത്ര ചെയ്യുന്നത്.

എൻഎച്ചിന് അപ്പുറവും ഇപ്പുറവും കടക്കാൻ കഴിയാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്. ഒരു അണ്ടർ പാസ് ഈ ഭാഗത്ത് അനിവാര്യമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. ഡ്രെയ്നേജ് വഴി കിലോമീറ്ററുകളോളം ഒഴുകി വരുന്ന മലിന ജലം ജനവാസമേഖ


ലയിലേക്കാണ് തുറന്നു വിടുന്നത്. ഇതു കാരണം 70 ഓളം വീടുകളിൽ മഴക്കാലത്ത്
വെള്ളം കയറിയിരുന്നു. മലിനജലം ഇറങ്ങി കിണർ ഉപയോഗശൂന്യമായി. ഇത്തരം പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വെറ്റിലപ്പാറയിൽ ജനങ്ങളുടെ പ്രതിഷേധ കൂട്ടായ്മയ്ക്ക് രൂപം നൽകി.

വാർഡ് മെംബർ വിജയൻ കണ്ണഞ്ചേരി ചെയർമാനും അശോകൻ കണ്‍വീനറുമായി സമരസമിതിക്ക് രൂപം നൽകി. ബഹുജന കണ്‍വൻഷൻ പന്തലായനി ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്‍റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചരി പഞ്ചായത്ത് പ്രസിഡന്‍റ് സതി കിഴക്കയിൽ അധ്യക്ഷയായിരുന്നു.