പഞ്ചായത്ത് ജീവനക്കാർക്ക് കൂട്ട സ്ഥലംമാറ്റം; വിലങ്ങാട് പുനരധിവാസം പ്രതിസന്ധിയിലാകുമെന്ന് ആശങ്ക
Tuesday, September 24, 2024 7:29 AM IST
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയിലെ വാണിമേൽ ഗ്രാമപഞ്ചായത്തിലെ വിവിധ തലങ്ങളിലുള്ള ഭൂരിഭാഗം ഉദ്യോഗസ്ഥരും സ്ഥലം മാറിപ്പോയിട്ടും ഒഴിവുകൾ നികത്താത്തത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നു.

ഒഴിവുകൾ നികത്താത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് വാണിമേൽ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സുരയ്യ പറഞ്ഞു. പഞ്ചായത്തിൽ നേരത്തെ തന്നെ വിവിധ തസ്തികകളിൽ ഒഴിവുകൾ നിലനിന്നിരുന്നു. ഇതിനിടയിൽ പഞ്ചായത്തിലെ നിരവധി ഉദ്യോഗസ്ഥർ സ്ഥലം മാറിയത് ഗുരുതരമായ ഭരണ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിലങ്ങാട് ഉരുൾപൊട്ടൽ കഴിഞ്ഞ് മാസങ്ങൾ തികയുന്നതിനു മുന്പാണ് സുപ്രധാനമായ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ലഭിച്ചത്.

സെക്രട്ടറി, വിലങ്ങാട് വില്ലേജ് ഓഫീസർ, വിഇഒമാർ, സീനിയർ ക്ലർക്ക്, എൽഎസ്ജിഡി ഓവർസിയർ, എഫ്എച്ച്സി ജെഎച്ച്എൻ, സാമൂഹ്യക്ഷേമ സൂപ്പർവൈസർ തുടങ്ങിയ നിരവധി ഉദ്യോഗസ്ഥരാണ് സ്ഥലം മാറ്റം ലഭിച്ച് മാറിപ്പോയത്. രണ്ട് സീനിയർ ക്ലർക്ക്, ഒരു ഓവർസീയർ, ഒരു ജൂനിയർ ക്ലർക്ക് തുടങ്ങിയവരുടെ ഒഴിവുകൾ നിലവിൽ നിലനിൽക്കെയാണ് പുതിയ സ്ഥലമാറ്റങ്ങൾ പൊടുന്നനെ വന്നത്.


അപ്രതീക്ഷിതമായ സ്ഥലം മാറ്റങ്ങൾ പഞ്ചായത്തിന്‍റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട നടപടികളെയും ബാധിക്കുന്നതാണ് കൂട്ടത്തോടെയുള്ള സ്ഥലംമാറ്റം. നിരവധി പ്രാവശ്യം കളക്ടർ ഉൾപ്പെടെയുള്ള ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് തികഞ്ഞ അനാസ്ഥയാണെന്നും പ്രസിഡന്‍റ പറഞ്ഞു.