അങ്ങാടിപ്പുറത്ത് മാലിന്യക്കൂമ്പാരം
Saturday, July 27, 2024 5:28 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ജംഗ്ഷന്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്നു. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ ഖാദിഗ്രാം ഔട്‌ലെറ്റിന് മുന്നില്‍ ജൈവമാലിന്യം ഉള്‍പ്പെടെയുള്ളവ പ്ലാസ്റ്റിക് കവറുകളിലാക്കി നിക്ഷേപിച്ചിട്ട് ആഴ്ചകളായി. പഞ്ചായത്തിന്‍റെ മാലിന്യം ശേഖരിക്കാനുള്ള ഇരുമ്പ് കൂട് സ്ഥാപിച്ചത് കാരണമാണ് ജനങ്ങള്‍ വലിയ തോതില്‍ ഇവിടെ മാലിന്യം തള്ളുന്നത്.

മാലിന്യങ്ങളില്‍ ചവിട്ടി വേണം ക്ഷേത്രദര്‍ശനത്തിനെത്തുന്നവരും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവരും ലക്ഷ്യസ്ഥാനത്തെത്താന്‍. മഴ പെയ്യുമ്പോള്‍ മാലിന്യം കലര്‍ന്ന വെള്ളം പുഴയിലെത്തുന്നു.


പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്ന സമയമായതിനാല്‍ ആരോഗ്യഭീഷണി നേരിടുകയാണ് അങ്ങാടിപ്പുറം നിവാസികള്‍. ഒട്ടേറെ തവണ ബന്ധപ്പെട്ട അധികാരികള്‍ക്കു പരാതികള്‍ നല്‍കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണ്. നടപടിയില്ലെങ്കില്‍ സമരപരിപാടികളിലേക്ക് നീങ്ങാനൊരുങ്ങുകയാണ് നാട്ടുകാര്‍.