യുവാവ് തൂങ്ങി മരിച്ച സംഭവം: പോലീസിനെതിരേ കര്‍മ സമിതി രംഗത്ത്
Monday, February 26, 2024 1:20 AM IST
നിലമ്പൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ ലൈവ് ചെയത് യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പോലീസിനെതിരെ കര്‍മ സമിതി രൂപീകരിച്ച് നാട്ടുകാര്‍. സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനു മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.

ജനുവരി 28 നാണ് നിലമ്പൂര്‍ അയ്യാര്‍പൊയില്‍ തൈക്കാടന്‍ അബ്ദുവിന്‍റെ മകന്‍ ജാസിദ് (21) വീടിന്‍റെ ടെറസിലെ കമ്പിയില്‍ തൂങ്ങി മരിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് യുവാവ് തൂങ്ങി മരിച്ചത്. തന്‍റെ മരണത്തിന് കാരണക്കാരായ നാലു പേരുകള്‍ പറഞ്ഞിട്ടായിരുന്നു മരണം. തന്‍റെ ഫോണ്‍ വാങ്ങി തെളിവുകള്‍ നശിപ്പിച്ച പോലീസുകാരുടെ നടപടിയും തന്‍റെ മരണത്തിനു കാരണമാണെന്ന് ജാസിദ് വിഡിയോയില്‍ പറയുന്നുണ്ട്. പോലീസ് തന്‍റെ സഹോദരന്‍റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ കാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന് കാണിച്ച്, മരിച്ച ജാസിദിന്‍റെ സഹോദരന്‍ മെഹബൂബ് ജില്ലാ പോലീസ് മേധാവി, നിലമ്പൂര്‍ ഡിവൈഎസ്പി എന്നിവര്‍ക്ക് നേരിട്ട് പരാതികള്‍ നല്‍കിയിട്ടും അന്വേഷണത്തില്‍ കാര്യമായ ഇടപെടലുകളില്ല. ഈ സാഹചര്യത്തിലാണ് നിലമ്പൂര്‍ നഗരസഭയിലെ


അഞ്ചു കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍, യുവജന നേതാക്കള്‍, നാട്ടുകാര്‍, പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 150 ലേറെ പേര്‍ പങ്കെടുത്ത യോഗം ചേര്‍ന്നത്.

തുടര്‍നടപടികള്‍ക്കായി 13 അംഗ കമ്മിറ്റിക്ക് രൂപം നല്‍കി. നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ എം.ടി. അഷറഫ് ചെയര്‍മാനും പട്ടിക്കാടന്‍ നിഷാദ് കണ്‍വീനറുമായ കമ്മിറ്റിയില്‍ നഗരസഭ വികസന സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. ബഷീര്‍, പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ്, കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ വി.എ. കരീം, ഡിവിഷന്‍ കൗണ്‍സിലര്‍ നാജിയ ഷാനവാസ്, രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളായ പരുന്തന്‍ നൗഷാദ്, മൂര്‍ക്കന്‍ മാനു, ശുഹൈബ്, സൈഫു ഏനാന്തി ഉള്‍പ്പെടെയുള്ളവരുണ്ട്.

പോലീസ് ഇക്കാര്യത്തില്‍ കാണിക്കുന്ന അലംഭാവത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കും സമിതി രൂപം നല്‍കി. ജാസിദിന്‍റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ടം തുടരാനും ജാസിദിന്‍റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു.