കള്ളക്കടല്‍ പ്രതിഭാസം : താത്കാലിക ഷെല്‍ട്ടറില്‍ നിന്നും മുഴുവന്‍ പേരും വീടുകളിലേക്ക് മടങ്ങി
Wednesday, October 23, 2024 6:26 AM IST
പൂന്തുറ: കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്ന് പൂന്തുറയിലെ വിവിധ തീര മേഖലകളിലുണ്ടായ ശക്തമായ കടലാക്രമണത്തില്‍ 17 കുടുംബങ്ങളില്‍ നിന്നും 44 പേരെയാണ് മുട്ടത്തറയിലുള്ള സൈക്ലോണ്‍ താത്കാലിക ഷെല്‍ട്ടറുകളിലേയ്ക്ക് മാറ്റിപാര്‍പ്പിച്ചിരുന്നത്.

ഇവരില്‍ ഘട്ടം ഘട്ടമായി മുഴുവന്‍ പേരെയും തിങ്കളാഴ്ച ഉച്ചയോടുകൂടി സ്വന്തം വീടുകളിലേയ്ക്ക് മടക്കി അയക്കാന്‍ കഴിഞ്ഞതായി തിരുവനന്തപുരം താലൂക്ക് തഹസീല്‍ദാര്‍ എം.എസ്.ഷാജുവും മുട്ടത്തറ വില്ലേജ് ഓഫീസര്‍ സന്തോഷ്‌കുമാറും അറിയിച്ചു.

കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 3.15 ഓടുകൂടിയാണ് കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്ന് പൂന്തുറ വാര്‍ഡിലെ ചേരിയാമുട്ടം , നടുത്തുറ , മടുവം അടക്കമുള്ള പ്രദേശങ്ങളില്‍ ശക്തമായ കടലാക്രമണമുണ്ടായത്. തുടര്‍ന്ന് 140 ഓളം വീടുകളിലേയ്ക്ക് കടല്‍വെള്ളത്തോടൊപ്പം മാലിന്യവും ചളിയും അടിച്ചുകയറി. സംഭവദിവസം മുതല്‍ കോര്‍പറേഷന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ വീടുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയായിരുന്നു.


ശുചീകരണം നടന്ന മുറയ്ക്ക് ഘട്ടം ഘട്ടമായി ക്യാമ്പില്‍ കഴിഞ്ഞവരെ സ്വന്തം വീടുകളിലേയ്ക്ക് അയക്കുകയാണുണ്ടായത്. വീടുകള്‍ക്കുള്ളില്‍ വന്‍തോതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങളും വലകളുടെയും മരത്തടികളുടെയും അവശിഷ്ടങ്ങള്‍ ശക്തമായ തിരയില്‍ അടിഞ്ഞുകൂടുകയായിരുന്നു.

ശക്തമായുണ്ടായ കടലാക്രമണത്തില്‍ പൂന്തുറ സെയിന്‍റ് തോമസ് പള്ളിക്ക് മുന്നിലും ചേരിയാമുട്ടം , നടുത്തുറ , മടുവം അടക്കമുള്ള ഭാഗങ്ങളിലെ കടല്‍ ഭിത്തികളും കടലിനുള്ളിലേയ്ക്ക് സ്ഥാപിച്ചിരുന്ന എട്ടു പുലിമുട്ടുകളില്‍ മൂന്നെണ്ണവും ശക്തമായതിരയില്‍ തകരുകയായിരുന്നു. ഇപ്പോള്‍ പുലിമുട്ടുകള്‍ ബലപ്പെടുത്തുന്ന പണികള്‍ നടന്നുവരികയാണ്.