നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം തുടർക്കഥ : ഇന്നലെ മൂന്ന് ക്ഷേത്രങ്ങളിൽ മോഷണം
Wednesday, October 23, 2024 6:12 AM IST
നെടുമങ്ങാട്: മോഷണം തുടർകഥ ആയതോടെ നെടുമങ്ങാട്ടെ നാട്ടുകാർ ഭീതിയിലാണ്. ശാസ്ത്രീയ പരിശോധനകൾ നടത്താതെയുള്ള പോലീസ് കേസന്വേഷണം എങ്ങുമെത്തുന്നില്ലെന്നും പരാതിയുണ്ട്.

നെടുമങ്ങാടും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 10ലേറെ മോഷണങ്ങളാണ് അരങ്ങേറിയത്.കൂടുതലും ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചാണ് മോഷണം നടന്നത്.

ഇന്നലെയും രാത്രിയിൽ മൂന്ന് ക്ഷേത്രങ്ങളിലാണ് മോഷണം നടന്നത്. വേങ്കവിള ദുർഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തി തുറന്ന നിലയിലും പരിസരത്തെ പത്തോളം വരുന്ന കാണിക്ക വഞ്ചികൾ തകർത്ത നിലയിലും കണ്ടെത്തി.

കൂടാതെ കമ്മറ്റി ഓഫീസ് വാതിൽ തകർത്ത ശേഷം അകത്ത് കടന്ന മോഷ്ടാവ് അലമാര അടിച്ച് തകർത്ത ശേഷം അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ പൊട്ടുകൾ മോഷ്ടിച്ചു. ഇവിടെ നിന്നും എത്രരൂപ നഷ്ടപ്പെട്ടതായി കണക്കാക്കാനാവില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.

ഇതേ ദിവസം തന്നെ പാറയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്‍റെ നടവഴിയിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി കുത്തി തുറന്ന് പണം നിക്ഷേപിച്ച പെട്ടി മോഷ്ടാവ് കൊണ്ട് പോയി. എകദേശം 1500രൂപ നഷ്ടപ്പെട്ടതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.


ഇവിടെ നിന്നും 200 മീറ്റർ മാറി പാറയിൽനട മേലാംങ്കോട് ദേവീ ക്ഷേത്രത്തിലെ മേശയും അടുത്ത ഓഫീസ് വാതിലും തകർത്തു. കഴിഞ്ഞ കുറച്ച് മാസം മുമ്പ് ഈ ക്ഷേത്രത്തിൽ മോഷണം നടന്നിരിന്നു.

അതിന് ശേഷം ദിവസേനയുള്ള കാണിക്കകൾ ശേഖരിച്ച് മാറ്റുന്നതിനാൽ പണം നഷ്ടപ്പെട്ടില്ല. മോഷണം നടന്ന ശേഷം പോലീസിൽ പരാതി നൽകിയാൽ പോലീസ് വന്ന് പോകുന്നതല്ലാതെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.

ഇതിനാലാണ് മോഷണങ്ങൾ പെരുകുന്നതെന്ന് നാട്ടുകാർ പറയുന്നു. വിരളടയാള വിദഗ്ധർ , ഡോഗ് സ്ക്വാഡ് തുടങ്ങിയവരെ സ്ഥലത്തെത്തിച്ച് ശാസ്ത്രീയമായി തെളിവുകൾ ശേഖരിച്ച് മോഷ്ടാക്കളെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.