കരടിയിറങ്ങിയ ഭീതിയിൽ വെള്ളറട
Wednesday, October 23, 2024 6:12 AM IST
വെള്ളറട: അതിര്‍ത്തി മലയോര പ്രദേശമായ വെള്ളറട പ്രദേശവാസികളാണ് കഴിഞ്ഞ അഞ്ചു ദിവസങ്ങളായി കരടി ഭീതിയിൽ കഴിയുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച്ച വെള്ളറടയിലെ ചില ടാപ്പിംഗ് തൊഴിലാളികള്‍ കരടിയെ കണ്ടതായി അവകാശവാദം ഉന്നയിക്കുകയും പഞ്ചായത്തംഗം അത് ശരിവക്കുകയും ചെയ്തിരുന്നു. കരടിയിറങ്ങിയെന്ന വാർത്ത മാധ‍്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു.

നാട്ടുകാർ വിവരം അറിയച്ചതിനെ തുടർന്ന് വനം വകുപ് അധിക്തർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ആദ‍്യ ദിനം ഒന്നും തന്നെ കണ്ടെത്താനായില്ല.


അതേസമയം കരടി ആനപ്പാറയില്‍ റോഡ് മുറിച്ചു കടക്കുന്ന ദൃശ്യവും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു.

ഇതോടെ വെള്ളറടയിൽ കരടിയിറങ്ങിയെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങി . എന്നാൽ പ്രചരിപ്പിച്ച വീഡിയോയിലെ സ്ഥലം വെള്ളറടയല്ലെന്ന വാദവും ചിലർ ആരോപിക്കുന്നു. നിലവിൽ പ്രദേശത്ത് പലയിടത്തും വനംവകുപ്പ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.