മുഖ്യമന്ത്രിക്ക് പരാതി നൽകി നിക്ഷേപകർ
Wednesday, October 23, 2024 6:12 AM IST
നെടുമങ്ങാട് : മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍റ്സ് വെൽഫെയർ സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുക, നിക്ഷേപിച്ചതുക മടക്കി നൽകാതെയും പലിശ നൽകാതെയും നിക്ഷേപകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍റ്സ് വെൽഫെയർ സഹകരണ സംഘത്തിലെ നിക്ഷേപകർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.


നിക്ഷേപക സംരക്ഷണ സമിതി ഭാരവാഹികൾ ഉൾപ്പെടെ 90 പേർ ഒപ്പിട്ട പരാതിയാണ് മുഖ്യമന്ത്രിക്ക് നൽകിയത്.

നാലായിരത്തിലേറെ അംഗങ്ങളും 45 കോടിയിലധികം രൂപയുടെ സ്ഥിരനിക്ഷേപവും 33 കോടിയോളം രൂപ വായ്പാ ബാക്കിനിൽപും പരസ്പരസഹായ പദ്ധതിയിനത്തിൽ ഒൻപത് കോടിയോളം രൂപ പിരിച്ചെടുക്കാനുമുള്ള സംഘത്തിൽ ഭരണസമിതിയും ഉദ്യോഗസ്ഥരും ചേർന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയതായും ഇതിനെതിരെ നടപടി ഉണ്ടാകണമെന്നും നിവേദനത്തിൽ പറയുന്നു.