കോർപറേഷൻ വിദ്യാഭ്യാസപുരസ്കാര വിതരണം : മേയറെ ബഹിഷ്കരിച്ച് സിപിഐ
Sunday, July 14, 2024 7:21 AM IST
തൃശൂർ: മേയർക്കെതിരെ പ്രതിഷേധിച്ച് കോർപറേഷൻ വിദ്യാഭ്യാസപുരസ്കാര വിതരണചടങ്ങിൽനിന്നു വിട്ടുനിന്ന് സിപിഐ.

പി. ബാലചന്ദ്രൻ എംഎൽഎയും നാലു സിപിഐ കൗൺസിലർമാരും പരിപാടിയിൽ പങ്കെടുത്തില്ല. മേയർ എം.കെ. വർഗീസിന്‍റെ സുരേഷ്ഗോപി സ്തുതിയിൽ പ്രതിഷേധിച്ചാണ് സിപിഐ പൊതുപരിപാടിയിൽയിൽനിന്നു വിട്ടുനിന്നത്. നേരത്തേ ജൂലൈ മൂന്നിനു മേയർ വിളിച്ച കോർപറേഷൻ പ്രത്യേക കൗൺസിലിൽനിന്നു വിട്ടുനിൽക്കാൻ സിപിഐ തീരുമാനിച്ചിരുന്നു. ഇതു മനസിലാക്കി മേയർ കൗൺസിലിന് ഒരു മണിക്കൂർമുന്പേ യോഗം മാറ്റിവയ്ക്കുകയായിരുന്നു.

കോർപറേഷൻപരിധിയിലെ സ്കൂളുകളിലെ വിദ്യാർഥികളിലും മറ്റു സ്കൂളുകളിൽ പഠിക്കുന്ന കോർപറേഷൻപരിധിയിലെ സ്ഥിരതാമസക്കാരായ വിദ്യാർഥികളിലും എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങിലാണ് സിപിഐ എംഎൽഎയും കൗൺസിലർമാരും പങ്കെടുക്കാതിരുന്നത്. ഇന്നലെ ഉച്ചതിരിഞ്ഞു മൂന്നിനു തൃശൂർ ടൗൺഹാളിലായിരുന്നു പരിപാടി. മേയർ എം.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി അധ്യക്ഷത വഹിച്ചു.