മരത്താക്കരയിൽ ലോറി ഏഴ് പെട്ടിഓട്ടോകളിലേക്ക് ഇടിച്ചുകയറി
Thursday, August 22, 2024 1:01 AM IST
ഒല്ലൂർ: ദേശീയപാത മരത്താക്കര - പുഴമ്പള്ളംറോഡിനു സമീപം നിയന്ത്രണംവിട്ട ലോറി ഏഴ് പെട്ടിഓട്ടോറിക്ഷകളിലേക്ക് ഇടിച്ചുകയറി. ഒരാൾക്കു പരിക്കേറ്റു. വൻദുരന്തം ഒഴിവായി. മരത്താക്കര ഫിഷ് മാർക്കറ്റിനു മുമ്പിൽ മീൻ കൊണ്ടുപോകാൻ നിർത്തിയ വാഹനങ്ങളിലേക്കാണ് ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി പാഞ്ഞുകയറിയത്. അപകടത്തിൽ ഗുരുതരപരിക്കേറ്റ വടക്കാഞ്ചേരി സ്വദേശി ഷാഹുലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നിനായിരുന്നു അപകടം. മീൻ വാങ്ങാനെത്തിയ ഇരുപത്തഞ്ചോളംപേർ വാഹനങ്ങൾക്കരികിൽ നിൽക്കുന്നുണ്ടായിരുന്നു. ലോറി വരുന്നതുകണ്ട് ആളുകൾ ഓടിമാറിയതുമൂലം വൻദുരന്തമാണ് ഒഴിവായത്. അപകടത്തെതുടർന്ന് ഓടിരക്ഷപ്പെട്ട ലോറി ഡ്രൈവറെ നാട്ടുകാർ ചേർന്നു പിടികൂടി.

കാലിസിലിണ്ടറുകളാണു ലോറിയിൽ ഉണ്ടായത്. മൂന്ന് പെട്ടിഓട്ടോറിക്ഷകളുടെ മുൻഭാഗം പൂർണമായും തകർന്നു. ഒല്ലൂർ പോലീസും നാട്ടുകാരും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്.