ഹൃദയശസ്ത്രക്രിയ നിർത്തിവച്ചു
Thursday, August 22, 2024 1:01 AM IST
മുളങ്കുന്നത്തുകാവ്: തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നിർത്തിവച്ചു. ശസ്ത്രക്രിയയ്ക്കു സാങ്കേതികസഹായം നൽകുന്ന പെർഫ്യൂഷനിസ്റ്റ് തസ്തികയിൽ ആളില്ലാത്തതാണു പ്രതിസന്ധിക്കു കാരണം.

ഈ തസ്തികയിലുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ വിദേശത്തേക്കു പോയി. ഇതോടെ ആറുമാസത്തിലേറെ കാത്തിരുന്നു ശസ്ത്രക്രിയയ്ക്കു തീയതി ലഭിച്ച രോഗികൾ ദുരിതത്തിലായി. നൂറിലേറെ രോഗികളാണ് ശസ്ത്രക്രിയയ്ക്ക് അഡ്മിഷനും കാത്തിരിക്കുന്നത്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഇവരുടെ ഓപ്പറേഷൻ നീണ്ടുപോകാനും ജീവൻ അപകടത്തിലാകാനും ഇടയാക്കും.

സ്വകാര്യ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയയ്ക്കു ലക്ഷങ്ങൾ ചെലവാകും. മെഡിക്കൽ കോളജിലെത്തുന്ന രോഗികൾക്ക് ഈ തുക താങ്ങാൻ കഴിയില്ല. ആഴ്ചയിൽ രണ്ടുദിവസമാണു ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ. അഞ്ചുവർഷംമുന്പ് വകുപ്പു തുടങ്ങിയ സമയത്തെ അവസ്ഥയാണ് ഇപ്പോഴും. കൂടുതൽ തസ്തികകൾ രണ്ടുവർഷം മുന്പ് അനുവദിച്ചെങ്കിലും നിയമനം നടത്തിയില്ല. കഴിഞ്ഞയാഴ്ച തീയതി നിശ്ചയിച്ചശേഷം രോഗികൾ എത്തിയപ്പോൾ പെർഫ്യൂഷനിസ്റ്റ് മാറിനിന്നിരുന്നു. പിന്നീട് ഇയാൾ രാജിവച്ചു വിദേശത്തേക്കുപോയി. വിദേശത്ത് ഇത്തരം ജോലികൾക്കു ലക്ഷങ്ങൾ ശന്പളം ലഭിക്കുന്പോൾ ഇവിടെ കുറഞ്ഞ ശന്പളമാണുള്ളത്.

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് ആധുനികസൗകര്യങ്ങളുണ്ടെങ്കിലും സ്പെഷലിസ്റ്റ് ഡോക്ടർമാരടക്കം ജീവനക്കാർ കുറവാണ്. കേരളത്തിൽ ഏതാനും മെഡിക്കൽ കോളജിൽമാത്രമാണ് ഈ ശസ്ത്രക്രിയയുള്ളത്.

തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പൂർണമായും നിർത്തിവയ്ക്കേണ്ട സ്ഥിതിയാണ്. ആരോഗ്യനില മേശമായാൽ രോഗികൾക്കു ലക്ഷങ്ങൾ കണ്ടെത്തി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരും.