24നു കോർപറേഷൻ കൗണ്‍സിൽ പച്ചക്കൊടി വീശുമെന്നു പ്രതീക്ഷ
Thursday, August 22, 2024 1:01 AM IST
സ്വന്തം ലേഖകൻ

തൃശൂർ: തൃശൂരിന്‍റെ പുലിമടകളിൽ വീണ്ടും ഒരുക്കങ്ങളുടെ അനക്കം. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ പുലിക്കളി വേണ്ടെന്നുവച്ച തീരുമാനം കോർപറേഷൻ പുനഃപരിശോധിക്കുന്നതും സർക്കാർതലത്തിൽനിന്ന് ഏറെക്കുറെ അനുകൂലമായ തീരുമാനംവന്നതും വീണ്ടും പുലിമടകളെ സജീവമാക്കി. 24നു നടക്കുന്ന കോർപറേഷൻ കൗണ്‍സിൽ യോഗത്തിൽ പുലിക്കളിക്കു പച്ചക്കൊടി വീശുമെന്നാണ് ടീമുകൾ പ്രതീക്ഷിക്കുന്നത്.

പുലികൾക്കണിയാനുള്ള ട്രൗസറുകളും മുഖംമൂടികളും സംഘങ്ങൾ തയാറാക്കിക്കഴിഞ്ഞിരുന്നു. ഇതിനിടയിലാണ് പുലിക്കളി റദ്ദാക്കാനുള്ള തീരുമാനം മടകളെ നിശ്ചലമാക്കിയത്. ഇത്തവണ ഒന്പതു ടീമുകളാണ് പുലിക്കളിക്കു തയാറായിട്ടുള്ളത്.