നൂറ്റാണ്ടിലേറെ പഴക്കമുള്ള വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇനി ഓർമ
Sunday, July 14, 2024 7:07 AM IST
വടക്കാഞ്ചേരി: നൂറ്റാണ്ടിലേറെ പഴക്കമുള്ള വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പൊളിച്ചുമാറ്റുന്നു. കാലപ്പഴക്കം മൂലം ജീർണാവസ്ഥയിലായ കെട്ടിടമാണ് പൊളിച്ചു മാറ്റുന്നത്. വ്യക്തമായ കണക്കുകളില്ലെങ്കിലും കെട്ടിടത്തി നു 120 വർഷത്തിധികം പഴക്കം കാണുമെന്നാണു കണക്കുകൂട്ടൽ. ഒട്ടേറെ സമരങ്ങ ളും സംഘട്ടനങ്ങളുമൊക്കെ അരങ്ങേറിയ പോലീസ്റ്റേഷനാണിത്. പഴയ വെട്ടുകല്ലും ഓടും മരങ്ങളുമെല്ലാം ഉപയോഗിച്ചാണ് പണ്ടത്തെ പോലീസ് സ്റ്റേഷൻ നിർമിച്ചിട്ടുള്ളത്.

പഴയകാല ലോക്കപ്പും എസ് ഐ, സിഐ എന്നിവരുടെ ഓഫീസ് മുറികളും, പോലീസുകാർക്ക് വിശ്രമിക്കാനുള്ള ഇടവുമൊക്കെയുള്ളതായിരുന്നു പഴയ പോലീസ്‌ സ്റ്റേഷൻ. സ്റ്റേഷന്‍റെ മുൻവശത്ത് പുതിയ കെട്ടിടം നിർമിച്ചതോടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്കു മാറ്റി. പഴയ കെട്ടിടത്തിലാണു പോലീസുകാർ വിശ്രമിച്ചിരുന്നതും ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള ഒരുക്കിയിരുന്നതും. ആദ്യകാലത്ത് വീട് നിർമിക്കാനുപയോഗിച്ചിരുന്ന കുമ്മായവും മണ്ണും ഉപയോഗിച്ചാണ് പോലീസ് സ്റ്റേഷൻ നിർമിച്ചിരിക്കുന്നത്.