കുട്ടന്‍കുളം നവീകരണം: നാലുകോടി രൂപ പിഡബ്ല്യുഡിക്കു കൈമാറി
Sunday, July 14, 2024 6:51 AM IST
ഇരിങ്ങാലക്കുട: കുട്ടന്‍കുളം നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ അനുവദിച്ച തുക പൊതുമരാമത്തു വകുപ്പിനു കൈമാറി ഉത്തരവായതായി മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

നാലുകോടി രൂപയാണു കൈമാറിയിരിക്കുന്നത്. ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്തു വകുപ്പ് ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലായിരിക്കും നിര്‍മാണമെന്നും മന്ത്രി അറിയിച്ചു.

2022ലെ ബജറ്റിലാണ് കുട്ടന്‍കുളത്തിന്‍റെ തകര്‍ന്നുപോയ സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാന്‍ അഞ്ചുകോടി സര്‍ക്കാര്‍ വകയിരുത്തിയിരുന്നത്. എന്നാല്‍, അതിനുശേഷം ഇടിഞ്ഞുവീണ തെക്കേമതില്‍ അടക്കം നാലരികിലും മതില്‍കെട്ടി കുളം വൃത്തിയാക്കി നവീകരിക്കാനായി ദേവസ്വം നല്‍കിയ നാലുകോടിയുടെ പദ്ധതിക്കു സര്‍ക്കാര്‍ ഭരണാനുമതി നല്‍കുകയായിരുന്നു. 2023 ഓഗസ്റ്റില്‍ ഭരണാനുമതി നല്‍കിയിട്ടും ഇതുവരെയായിട്ടും അതിന്‍റെ ഒരു നിര്‍മാണവും ആരംഭിക്കാത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.