മുഖ്യമന്ത്രിക്കു മാത്രമായി ശൈലീമാറ്റമില്ല; പ്രതിരോധിച്ച് എം.വി. ഗോവിന്ദൻ
മുഖ്യമന്ത്രിക്കു  മാത്രമായി  ശൈലീമാറ്റമില്ല; പ്രതിരോധിച്ച് എം.വി. ഗോവിന്ദൻ
Saturday, July 6, 2024 2:15 AM IST
തിരുവനന്തപുരം: പാർട്ടി നേതാക്കളുടെയും പ്രവർത്തകരുടെയും ശൈലി മാറ്റേണ്ടതുണ്ടെങ്കിൽ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയനു മാത്രമായി ഒരു ശൈലീമാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പാർട്ടിക്കുള്ളിലെ എല്ലാവരുടെയും ശൈലി മാറ്റുന്നതിനെക്കുറിച്ചാണു കേന്ദ്ര കമ്മിറ്റി തീരുമാനിച്ചത്. ഓരോ പാർട്ടി അംഗത്തിനുമുണ്ടാകുന്ന തെറ്റു തിരുത്തുക എന്നതാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇക്കാര്യം കേന്ദ്ര കമ്മിറ്റിയിൽ മാത്രമല്ല, സംസ്ഥാനത്തും തീരുമാനിച്ചതാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

സ്വർണംപൊട്ടിക്കൽ ഉൾപ്പെടെയുള്ള ഒരു തെറ്റായ പ്രവണതയോടും സിപിഎമ്മിന് യോജിപ്പില്ല. ഇതുസംബന്ധിച്ച നിലപാട് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അതൊക്കെ മനസിലാക്കിയപ്പോൾ തന്നെ നടപടി സ്വീകരിച്ചു.

ജാഥ നടത്തി അതിലുൾപ്പെട്ടവരുടെ പേരുസഹിതം ജനങ്ങളോടു പറഞ്ഞിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും പി. ജയരാജനു ബന്ധമില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ഒരുതരത്തിലും തെറ്റുകാരനുമല്ല. മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവർത്തനമെന്ന വാക്ക് തെറ്റെന്നു പറയാനാവില്ലെന്നു പറഞ്ഞു സിപിഎം സംസ്ഥാന സെക്രട്ടറി അദ്ദേഹത്തെ ന്യായീകരിക്കുകയും ചെയ്തു.


എസ്എഫ്ഐയെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണു പ്രതിപക്ഷവും മാധ്യമങ്ങളും ചേർന്നു നടത്തുന്നത്. ബിനോയ് വിശ്വം എസ്എഫ്ഐക്കുറിച്ചു പറഞ്ഞതിനെ സംബന്ധിച്ച് അദ്ദേഹത്തോടു ചോദിക്കണം.

ഓരോരുത്തർക്ക് ഓരോ അഭിപ്രായങ്ങൾ കാണും. അവരുടെ വിദ്യാർഥി പ്രസ്ഥാനങ്ങളുണ്ടാകും. അവർ തമ്മിലുള്ള പ്രശ്നങ്ങളുണ്ടാകും. അതൊക്കെ പരിഹരിച്ചുപോകുകയാണു വേണ്ടത്.

സിപിഐയും സിപിഎമ്മും രണ്ട് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ്. അതിന്‍റെ ഭാഗമായി ഉണ്ടാകുന്ന പ്രശ്നങ്ങളൊക്കെ പരിഹരിക്കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട്. അതിനുള്ളതാണ് ഇടതുമുന്നണി. എല്ലാക്കാര്യങ്ങളും മുന്നണിയിൽ ചർച്ചചെയ്തു പരിഹരിക്കുകയാണു വേണ്ടതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.