1990 ഐഎഎസ് ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനായ വി. വേണു കഴിഞ്ഞ വർഷം ജൂണ്‍ 30നാണ് ചീഫ് സെക്രട്ടറിയായത്. ഡോ. വി.പി. ജോയിയുടെ പിൻഗാമിയായിട്ടായിരുന്നു മുണ്ടുടുത്ത് ഓഫിസിലെത്തുന്ന വേണുവിന്റെ വരവ്.
1990 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥയാണ് ശരദാ മുരളീധരൻ. നിലവിൽ ആസൂത്രണ സാന്പത്തികകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ഇവരേക്കാൾ സീനിയറായ മനോജ് ജോഷി കേന്ദ്ര ഡപ്യൂട്ടേഷനിൽ നിന്നു മടങ്ങിവരാത്ത സാഹചര്യത്തിലാണ് നേരത്തേ വേണുവിനു ചീഫ് സെക്രട്ടറിയാകാനായത്. മനോജ് ജോഷി ഇത്തവണയും മടങ്ങി വരാൻ സാധ്യതയില്ലെന്നാണ് ഐഎഎസ് വൃത്തങ്ങൾ നൽകുന്ന സൂചന. മനോജ് ജോഷിക്ക് 2027 ജനുവരി വരെ സർവീസ് കാലാവധിയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനുമായി ഡോ. വി. വേണുവിനും ശാരദാ മുരളീധരനും നല്ല ബന്ധമാണുള്ളത്. ഭർത്താവിനു പിന്നാലെ ഭാര്യയും ചീഫ് സെക്രട്ടറിയായാൽ ശാരദയ്ക്ക് അടുത്ത വർഷം ഏപ്രിൽ വരെ പദവിയിൽ തുടരാനാകും.