ദിവസവും 10 ലിറ്റര്‍ പാല് വില്ക്കാനായാലേ ചെറുകിടക്കാര്‍ക്ക് പ്രതിസന്ധി മറികടക്കാനാകൂ. ഒരു ലിറ്ററിന് 60 രൂപ വരെ ലഭിക്കാറുണ്ട്. പാലിലെ കൊഴുപ്പും (ഫാറ്റ്) പോഷകങ്ങളും (എസ്എന്‍എഫ്) അടിസ്ഥാനമാക്കിയാണ് ക്ഷീരസംഘങ്ങള്‍ വില നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിക്ക കര്‍ഷകര്‍ക്കും സംഘങ്ങളില്‍നിന്ന് കിട്ടുന്ന പരമാവധി വില 46 രൂപ വരെയാണ്. ഫാറ്റും റീഡിംഗും നോക്കി വില കുറയ്ക്കുന്നത് തട്ടിപ്പാണെന്നു ക്ഷീരകര്‍ഷകര്‍ പരാതിപ്പെടുന്നു.
കറവപ്പശുക്കള്‍ക്കു രോഗം വന്നാല്‍ ബജറ്റാകെ അവതാളത്തിലാകും. അകിടുവീക്കം ഉള്‍പ്പെടെ അസുഖങ്ങള്‍ വ്യാപകമാണ്. കന്നുകാലി മരുന്നുകള്‍ക്കും ഉയർന്ന വിലയാണ്. കാലര്‍ഷത്തില്‍ പനി, വയറിളക്കം, തീറ്റ എടുക്കാതിരിക്കല്‍, അകിടുവീക്കം തുടങ്ങി രോഗങ്ങളാണ് കണ്ടുവരുന്നത്. കാല്‍സ്യം കുറവുമുണ്ട്. എന്നാല്‍ മൃഗാശുപത്രികളില്‍ ഇതിനൊന്നുമുള്ള മരുന്നുകള്‍ ലഭ്യമല്ല.
മിക്ക കര്‍ഷകരും മരുന്നുകള്‍ ഉയര്‍ന്ന വില കൊടുത്തു പുറത്തുനിന്നും വാങ്ങുകയാണ്. ഇന്‍ഷ്വറന്‍സ് പരിരക്ഷയായ ക്ഷീരസാന്ത്വനം നിലച്ചിട്ട് നാളുകളായി. ന്യായമായ വില ഉറപ്പാക്കിയും ഇന്‍ഷ്വറന്‍സ് പ്രീമിയം പുനഃസ്ഥാപിച്ചും സര്‍ക്കാര്‍ കൈത്താങ്ങാകുന്നില്ലെങ്കില് പ്രതിസന്ധി രൂക്ഷമാകും.