പാല്‍പ്പാത്രം നിറയുന്നില്ല; ക്ഷീരകര്‍ഷകര്‍ ഞെരുക്കത്തില്‍
പാല്‍പ്പാത്രം നിറയുന്നില്ല; ക്ഷീരകര്‍ഷകര്‍  ഞെരുക്കത്തില്‍
Saturday, July 6, 2024 1:59 AM IST
ജെവിന്‍ കോട്ടൂര്‍

കോട്ടയം: പരിപാലന ചെലവ് താങ്ങാനാവാതെ ക്ഷീരകര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. പാലിന് ന്യായവില കിട്ടാത്തതും കൃത്രിമകാലിത്തീറ്റ, തവിട്, പരുത്തിക്കുരു എന്നിവയുടെ വിലവര്‍ധനയുമാണ് ക്ഷീരമേഖലയെ തളര്‍ത്തുന്നത്.

കഠിന വേനലില്‍ തീറ്റയില്ലാതെ ഏറെപ്പേര്‍ പശുക്കളെ വിറ്റു. മഴയെത്തിയതോടെ രോഗങ്ങള്‍ വര്‍ധിച്ചു. മൃഗാശുപത്രികളില്‍ മരുന്നും ഡോക്‌ടറുടെ സേവനവുമില്ലാത്തതും മറ്റൊരു പരിമിതി. കറവ പ്പശുക്കളെ ഇന്‍ഷ്വര്‍ ചെയ്യാനുള്ള സര്‍ക്കാര്‍ സഹായം നിലച്ചതും തിരിച്ചടിയായി.

സര്‍ക്കാരിന്‍റെ നിര്‍മിത കാലിത്തീറ്റ 50 കിലോ ചാക്കിന് 1,510 രൂപയാണ്. സ്വകാര്യ കമ്പനികളുടെ കാലീത്തിറ്റയ്ക്കും വലിയ വില വ്യത്യാസമില്ല. ഒന്നര മാസം മുമ്പു സര്‍ക്കാര്‍ കാലീത്തിറ്റ ചാക്കിന് 25 രൂപ കുറച്ചപ്പോള്‍ സ്വകാര്യ കാലിത്തീറ്റ ചാക്കിന് 50 രൂപയാണ് കുറച്ചത്.

പരുത്തിക്കുരു കിലോ 55 രൂപ, പരുത്തിപ്പിണ്ണാക്ക് 42 രൂപ, തവിട് - 35 രൂപ എന്നിങ്ങനെയാണ് വില. ചെറുകിട ക്ഷീരകര്‍ഷകര്‍ക്ക് ഈ ചെലവു താങ്ങുക ദുഷ്‌കരമാണ്. പുല്ലും കച്ചിയും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ വില കൊടുത്തു വാങ്ങുന്ന കര്‍ഷകന് നയാപൈസ മിച്ചമില്ലാത്ത അവസ്ഥയാണ്.

കടുത്ത വേനലും ചൂടും നേരിട്ട മുന്‍ മാസങ്ങളില്‍ പാല്‍ ഉത്പാദനത്തില്‍ വലിയ കുറവുണ്ടായിരുന്നു. പച്ചപ്പുല്ലിന്‍റെ ദൗര്‍ലഭ്യവും ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചു. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചിട്ടും ഉത്പാദനം പഴയ തോതിലേക്ക് തിരികെയെത്തിയിട്ടില്ല. ക്ഷീരസംഘങ്ങളുടെ സംഭരണത്തിലും കാര്യമായി കുറവു വന്നിട്ടുണ്ട്. വേനല്‍മാസങ്ങളില്‍ 15 ശതമാനം വരെയാണ് സംഭരണത്തില്‍ കുറവുണ്ടായത്.


ദിവസവും 10 ലിറ്റര്‍ പാല്‍ വില്‍ക്കാനായാലേ ചെറുകിടക്കാര്‍ക്ക് പ്രതിസന്ധി മറികടക്കാനാകൂ. ഒരു ലിറ്ററിന് 60 രൂപ വരെ ലഭിക്കാറുണ്ട്. പാലിലെ കൊഴുപ്പും (ഫാറ്റ്) പോഷകങ്ങളും (എസ്എന്‍എഫ്) അടിസ്ഥാനമാക്കിയാണ് ക്ഷീരസംഘങ്ങള്‍ വില നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മിക്ക കര്‍ഷകര്‍ക്കും സംഘങ്ങളില്‍നിന്ന് കിട്ടുന്ന പരമാവധി വില 46 രൂപ വരെയാണ്. ഫാറ്റും റീഡിംഗും നോക്കി വില കുറയ്ക്കുന്നത് തട്ടിപ്പാണെന്നു ക്ഷീരകര്‍ഷകര്‍ പരാതിപ്പെടുന്നു.

കറവപ്പശുക്കള്‍ക്കു രോഗം വന്നാല്‍ ബജറ്റാകെ അവതാളത്തിലാകും. അകിടുവീക്കം ഉള്‍പ്പെടെ അസുഖങ്ങള്‍ വ്യാപകമാണ്. കന്നുകാലി മരുന്നുകള്‍ക്കും ഉയർന്ന വിലയാണ്. കാലര്‍ഷത്തില്‍ പനി, വയറിളക്കം, തീറ്റ എടുക്കാതിരിക്കല്‍, അകിടുവീക്കം തുടങ്ങി രോഗങ്ങളാണ് കണ്ടുവരുന്നത്. കാല്‍സ്യം കുറവുമുണ്ട്. എന്നാല്‍ മൃഗാശുപത്രികളില്‍ ഇതിനൊന്നുമുള്ള മരുന്നുകള്‍ ലഭ്യമല്ല.

മിക്ക കര്‍ഷകരും മരുന്നുകള്‍ ഉയര്‍ന്ന വില കൊടുത്തു പുറത്തുനിന്നും വാങ്ങുകയാണ്. ഇന്‍ഷ്വറന്‍സ് പരിരക്ഷയായ ക്ഷീരസാന്ത്വനം നിലച്ചിട്ട് നാളുകളായി. ന്യായമായ വില ഉറപ്പാക്കിയും ഇന്‍ഷ്വറന്‍സ് പ്രീമിയം പുനഃസ്ഥാപിച്ചും സര്‍ക്കാര്‍ കൈത്താങ്ങാകുന്നില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.