കാര്യവട്ടത്തെ എസ്എഫ്ഐ ആക്രമണം; നടപടി ആവശ്യപ്പെട്ട് വിസിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്
കാര്യവട്ടത്തെ എസ്എഫ്ഐ ആക്രമണം; നടപടി ആവശ്യപ്പെട്ട് വിസിക്ക്  പ്രതിപക്ഷ നേതാവിന്‍റെ കത്ത്
Saturday, July 6, 2024 1:59 AM IST
തിരുവനന്തപുരം: കേരള സർവകലശാല കാര്യവട്ടം കാന്പസിലെ എസ്എഫ്ഐ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരള സർവകലാശാല വൈസ് ചാൻസലർക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കത്തു നൽകി.

എംഎ മലയാളം വിദ്യാർഥിയും കെഎസ്‌യു ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ സഞ്ചോസിനെ ഹോസ്റ്റൽ ഇടിമുറിയിൽ ക്രൂരമായി മർദിച്ച, എസ്എഫ്ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജിൽനിന്നു പുറത്താക്കണം. കാന്പസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുടെയും പോലീസിന്‍റെയും സാന്നിധ്യം ഉറപ്പാക്കാനും നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


സംഭവത്തെക്കുറിച്ച് പക്ഷപാതരഹിതമായി അന്വേഷിക്കാനും നടപടി ഉണ്ടാകണം. ജീവനക്കാർക്കും എസ്എഫ്ഐക്കാരെ പേടിയാണെന്നതാണ് യാഥാർഥ്യം.

കോഴ്സ് കഴിഞ്ഞ പലരും ഹോസ്റ്റലിൽ തങ്ങുന്നു. പാർട്ടിക്കാർ അല്ലാത്തവരുടെ തീസിസിൽ അധ്യാപകർ ഒപ്പിടില്ലെന്നും അറ്റൻഡൻസ് വെട്ടിക്കുറയ്ക്കുമെന്നു ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. പൂക്കോട് സംഭവം ആവർത്തിക്കപ്പെടാതിരിക്കാൻ ഇവർക്കെതിരേ കർശന നടപടിയെടുക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.