ഉദ്ഘാടനച്ചടങ്ങിൽ പരസ്പരം പ്രശംസിച്ച് മേയറും സുരേഷ് ഗോപിയും
ഉദ്ഘാടനച്ചടങ്ങിൽ പരസ്പരം പ്രശംസിച്ച് മേയറും സുരേഷ് ഗോപിയും
Saturday, July 6, 2024 1:59 AM IST
തൃശൂർ: അയ്യന്തോളിലെ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെന്‍ററിന്‍റെ ഉദ്ഘാടനച്ചടങ്ങിനിടെ പരസ്പരം പ്രശംസിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും തൃശൂർ മേയർ എം.കെ. വർഗീസും.

തന്‍റെ രാഷ്‌ട്രീയത്തിൽനിന്നു വ്യത്യസ്തമായ രാഷ്‌ട്രീയമാണെങ്കിലും ജനങ്ങൾക്കുവേണ്ടി ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണു തോന്നുന്നതെന്നു സുരേഷ് ഗോപി പറഞ്ഞു. മേയർക്ക് എതിരുനിൽക്കുന്നവർ ആരാണെന്നു നിങ്ങൾക്കറിയാം. അവരെ ജനങ്ങൾ കൈകാര്യം ചെയ്താൽ മതിയെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

മേയറും സുരേഷ് ഗോപിയെ പ്രശംസിക്കാൻ മറന്നില്ല. കേരളത്തിനും തൃശൂരിനും സുരേഷ് ഗോപി വൻപദ്ധതികൾ കൊണ്ടുവരുമെന്നാണു കരുതുന്നതെന്നും ജനത്തിനു പ്രതീക്ഷയുണ്ടെന്നും എം.കെ. വർഗീസ് പറഞ്ഞു.


നേരത്തേയും പരസ്പരം പ്രശംസിച്ചു മേയറും സുരേഷ് ഗോപിയും രംഗത്തുവന്നത് വാർത്തയായിരുന്നു. സുരേഷ് ഗോപി എംപിയാകാൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തെരഞ്ഞെടുപ്പുകാലത്തെ മേയറുടെ പ്രതികരണം ചർച്ചയായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തിനെതിരേ സിപിഐയും രംഗത്തുവന്നിരുന്നു.

എൽഡിഎഫ് തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർതന്നെ എതിർപ്പുമായി വന്നതിനു പിന്നാലെ മേയറെ സിപിഎം ജില്ലാ നേതൃത്വം വിളിച്ചുവരുത്തി. ഇതിനുശേഷം മേയർക്കു വിവാദവിഷയങ്ങളിൽ വാർത്താസമ്മേളനവും വിളിക്കേണ്ടിവന്നു. ഇതിനുശേഷം നടന്ന ആദ്യ പൊതുപരിപാടിയിൽതന്നെയാണ് സുരേഷ് ഗോപി വീണ്ടും പ്രശംസയുമായി എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.