നേരത്തേയും പരസ്പരം പ്രശംസിച്ചു മേയറും സുരേഷ് ഗോപിയും രംഗത്തുവന്നത് വാർത്തയായിരുന്നു. സുരേഷ് ഗോപി എംപിയാകാൻ എന്തുകൊണ്ടും യോഗ്യനാണെന്ന് തെരഞ്ഞെടുപ്പുകാലത്തെ മേയറുടെ പ്രതികരണം ചർച്ചയായിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തിനെതിരേ സിപിഐയും രംഗത്തുവന്നിരുന്നു.
എൽഡിഎഫ് തൃശൂർ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർതന്നെ എതിർപ്പുമായി വന്നതിനു പിന്നാലെ മേയറെ സിപിഎം ജില്ലാ നേതൃത്വം വിളിച്ചുവരുത്തി. ഇതിനുശേഷം മേയർക്കു വിവാദവിഷയങ്ങളിൽ വാർത്താസമ്മേളനവും വിളിക്കേണ്ടിവന്നു. ഇതിനുശേഷം നടന്ന ആദ്യ പൊതുപരിപാടിയിൽതന്നെയാണ് സുരേഷ് ഗോപി വീണ്ടും പ്രശംസയുമായി എത്തിയത്.