അമിക്കസ് ക്യൂറിയോട് മോശം പെരുമാറ്റം; കൊച്ചിൻ ദേവസ്വം സെക്രട്ടറിക്കു താക്കീത്
അമിക്കസ് ക്യൂറിയോട്  മോശം പെരുമാറ്റം; കൊച്ചിൻ  ദേവസ്വം സെക്രട്ടറിക്കു താക്കീത്
Saturday, July 6, 2024 1:59 AM IST
കൊച്ചി: തൃശൂര്‍ പൂരത്തിന് കോടതി നിര്‍ദേശപ്രകാരം എത്തിയ അമിക്കസ് ക്യൂറിയോടു മോശമായി പെരുമാറിയ കൊച്ചിൻ ദേവസ്വം സെക്രട്ടറിക്ക് താക്കീത് നല്‍കി ഹൈക്കോടതി.

താന്‍ പറയാത്ത കാര്യങ്ങളാണു പ്രചരിച്ചതെന്ന് നേരിട്ടു ഹാജരായ സെക്രട്ടറി ജി. രാജേഷ് വിശദീകരിച്ചെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുന്നറിയിപ്പ് നല്‍കി.

ഉത്സവം നടത്തിപ്പ് ദേവസ്വം സെക്രട്ടറിയുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും ദേവസ്വവും സര്‍ക്കാരും കോടതിയുമൊക്കെയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ദേവസ്വം സെക്രട്ടറി മോശമായി പെരുമാറിയെന്ന് അമിക്കസ് ക്യൂറിയാണു കോടതിയെ അറിയിച്ചത്.


ആനകളുടെ പരിശോധനയ്ക്ക് ആരും സഹകരിച്ചില്ലെന്നും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ദേവസ്വം സെക്രട്ടറി നേരിട്ടു ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചത്. അമിക്കസ് ക്യൂറി കോടതിയെയാണു പ്രതിനിധീകരിക്കുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.