ഒടുവിൽ ഫേസ്ബുക്കിൽ വിവരങ്ങൾ പ്രചരിപ്പിച്ചപ്പോൾ സുബ്രനെയും ലളിതയെയും അറിയുന്നവർ മുന്നോട്ടുവന്നു. ദന്പതികൾ പോട്ടയിൽനിന്നു മേലൂരിലേക്കു താമസം മാറ്റിയിരുന്നു. ലൈഫ്മിഷനിൽ അനുവദിച്ച വീടിന്റെ പണി പൂർത്തിയാക്കാനാവാതെ ദുരിതത്തിലായിരുന്നു ഇവർ.
നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ അഭിഭാഷകനുമായി ഇവരെ ബന്ധപ്പെടുത്തി. കേസ് നീണ്ടുപോയപ്പോൾ ഇതേക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുയായിരുന്നു. മകൻ നഷ്ടമായ ദുഃഖം മായുന്നില്ലെങ്കിലും ഇവരുടെ ജീവിതത്തിന് ആശ്വാസത്തിന്റെ തണൽ തെളിയുകയാണ്.