കേസിലെ ഒന്നാം പ്രതി വിനീഷിനെ കഴിഞ്ഞ മാസമാണ് പോലീസ് പിടികൂടിയത്. സ്ഫോടനത്തിൽ പരിക്കേറ്റ് കോയമ്പത്തൂരിൽ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിർമാണത്തിന്റെ മുഖ്യസൂത്രധാരൻ വിനീഷാണെന്ന് പോലീസ് അന്വഷണത്തിൽ കണ്ടെത്തിയിരുന്നു.
വിനീഷിന്റെ വീടിനു തൊട്ടടുത്ത നിർമാണത്തിലിരുന്ന വീട്ടിലാണ് ബോംബ് സ്ഫോടനം നടന്നത്. കേസിലെ രണ്ടാം പ്രതിയായ ഷെറിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.
ചെറുപറമ്പ് ചക്ക രാണിയന്മേൽ സായൂജ് (24), കുന്നോത്ത്പറമ്പ് പള്ളേരി വടക്കയിൽ അമൽ ബാബു (29), ചെറുപറന്പ് കരിപ്പന്നം കാട്ടിൽ മിഥുൻലാൽ (29), ചെറുപറമ്പ് ജാൻസി റോഡിൽ സിജാൽ (28), കുന്നോത്ത്പറമ്പ് കരിയാവുള്ളതിൽ ചാലിൽ കെ.സി. അക്ഷയ് (25), പുത്തൂർ കല്ലായിന്റവിട അശ്വന്ത് (24) കൊളവല്ലൂർ ചിറക്കാളിയിൽ വിനോദൻ (38) എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. കഴിഞ്ഞ ഏപ്രിൽ നാലിന് ഉച്ചയ്ക്ക് 12.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.