മരമടി മത്സരത്തിനായി വീറോടെ...
മരമടി മത്സരത്തിനായി വീറോടെ...
Saturday, July 6, 2024 1:59 AM IST
സാബു ജോണ്‍

തിരുവനന്തപുരം: രാവിലെയും വൈകിട്ടും പാൽ. ക്ഷീണമകറ്റാൻ കരിങ്കോഴി സത്ത്. അങ്ങാടിമരുന്ന്, കടല, ബാർളി, പരുത്തിക്കുരു, ദശമൂലാരിഷ്ടം തുടങ്ങിയവ. സുഖചികിത്സയുടെ ഭാഗമായി രാവിലെയും വൈകിട്ടും വിശാലമായ കുളി, സന്ധികളിൽ വേദന ഇല്ലാതിരിക്കാൻ തുണി ചൂടുവെള്ളത്തിൽ മുക്കി സന്ധികളിൽ ചൂടുപിടിത്തം.... ഇങ്ങനെ നീളുന്നു സുഖചികിത്സാമുറകൾ.

മനുഷ്യന്മാർക്കുള്ള കർക്കടക ചികിത്സാമുറകളാണിതെന്ന് ആരും തെറ്റിദ്ധരിക്കരുത്. മരമടിമത്സരത്തിനിറക്കുന്ന കാളകൾക്കു മെയ്യഴകും മെയ്ക്കരുത്തും വർധിപ്പിക്കാനായി കർഷകർ ചെയ്യുന്ന കാര്യങ്ങളാണിത്. ഇത്രയൊക്കെ ചെയ്തിട്ടും അതു മൃഗപീഡനമാണെന്നു പറയുന്നതിന്‍റെ യുക്തി മനസിലാകുന്നില്ല ജി.എസ്. ജയലാലിന്.

അതുകൊണ്ട് മരമടി മത്സരം സംരക്ഷിക്കുന്നതിനുതകുന്ന ഒരു അനൗദ്യോഗിക ബില്ലുമായാണ് മരമടി വിദഗ്ധരുടെ പാരന്പര്യമുള്ള കുടുംബക്കാരനായ ജയലാൽ നിയമസഭയിലെത്തിയത്. നിരോധിച്ച ജെല്ലിക്കെട്ട് മത്സരം നിയമനിർമാണത്തിലൂടെ തമിഴ്നാട് തിരിച്ചുകൊണ്ടുവന്നതാണ് ജയരാജിനു പ്രചോദനമാകുന്നത്.

മനുഷ്യരുടെ ഭാഷ കാളകൾക്കും കാളകളുടെ ഭാഷ മനുഷ്യർക്കും മനസിലാകുന്ന ഒരു സന്ദർഭമാണ് മരമടിയിലൂടെ സൃഷ്ടിക്കപ്പെടുന്നതെന്ന് ജയലാൽ പറഞ്ഞു. ശരവേഗത്തിൽ പായുന്ന കാളക്കൂറ്റന്മാരും അവരെ നിയന്ത്രിക്കുന്ന കർഷകരും കാർഷിക സംസ്കൃതിയുടെ ഭാഗമാണ്. കൃഷിയുടെ ആവേശം ഒരിക്കലും കെട്ടടങ്ങരുതെന്ന സന്ദേശവും ഇതിലൂടെ നൽകുകയാണെന്നു സഭാംഗങ്ങളെ ജയലാൽ പറഞ്ഞുപഠിപ്പിച്ചു. എല്ലാവരും താത്പര്യപൂർവം കേട്ടിരുന്നു.

എന്നാൽ മറുപടി പറഞ്ഞ ജയലാലിന്‍റെ പാർട്ടിക്കാരൻ കൂടിയായ കൃഷിമന്ത്രി പി. പ്രസാദ് ഒന്നും പഠിച്ചതായി കണ്ടില്ല. കോടതിവിധിയും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമവുമൊക്കെ ചൂണ്ടിക്കാട്ടി ജയലാലിന്‍റെ ബില്ലിനെ നിസംഗമായി തള്ളിപ്പറയുകയായിരുന്നു മന്ത്രി.

ഭക്ഷണശാലകളിലെ വിലനിയന്ത്രണവും ഭക്ഷണപദാർഥങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുമുള്ള ബില്ലുമായി വന്നത് പി.പി. ചിത്തരഞ്ജനാണ്. ചുമതലപ്പെടുത്തപ്പെട്ട മന്ത്രി എന്ന നിലയിൽ മന്ത്രി പി. പ്രസാദ് മറുപടി പറയാൻ തുടങ്ങിയപ്പോൾ ഭക്ഷ്യസുരക്ഷയുടെ ചുമതല കൂടിയുള്ള മന്ത്രി വീണാ ജോർജ് സഭയിലേക്കു കയറിവന്നു. മന്ത്രി ഉള്ളപ്പോൾ എന്തിനു ചുമതലക്കാരൻ മറുപടി പറയണം എന്നു ചോദിച്ച് പ്രതിപക്ഷത്തുനിന്ന് പി.സി. വിഷ്ണുനാഥും ഡോ. മാത്യു കുഴൽനാടനും എഴുന്നേറ്റു.


ഉടൻ മന്ത്രി വീണാ ജോർജ് സഭയ്ക്കു പുറത്തേക്കു നീങ്ങി. താൻ ഭക്ഷ്യമന്ത്രിക്കു വേണ്ടിയാണു പറയുന്നതെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞെങ്കിലും വീണാ ജോർജ് പുറത്തേക്കു നടന്നു. അപ്പോൾ ഓടിയെത്തിയ നിയമസഭാ ഉദ്യോഗസ്ഥൻ എന്തോ പറഞ്ഞപ്പോൾ മന്ത്രി മടങ്ങിയെത്തി സീറ്റിലിരുന്നു.

സ്കൂൾ പാചക തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്ന പി. ഉബൈദുള്ളയുടെ അനൗദ്യോഗിക ബില്ലിന് ഭരണ-പ്രതിപക്ഷങ്ങളിൽനിന്നു നല്ല പിന്തുണ കിട്ടി. മന്ത്രി സഹാനുഭൂതിയുള്ളയാൾ എന്നൊക്കെ പ്രതിപക്ഷത്തുള്ളവർ പറഞ്ഞു തുടങ്ങിയപ്പോൾ മന്ത്രിക്കും ഒരു മനംമാറ്റം വന്നോ എന്നു സംശയം. പ്രതിപക്ഷം ഇത്ര താൽപര്യമെടുക്കുന്ന സാഹചര്യത്തിൽ കൂടുതൽ ചർച്ച നടത്താമെന്നായി മന്ത്രി.

റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിന്‍റെ ചർച്ചയിൽ വൈക്കം മുഹമ്മദ് ബഷീറി്ന്‍റെ ഭാഷ കടമെടുത്ത് പ്രതിപക്ഷം ചൊറിയുന്നു എന്നു മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കഴിഞ്ഞ എട്ടു വർഷമായി പൊതുമരാമത്ത് വകുപ്പ് കിട്ടാത്തതാണു ചൊറിച്ചിലിനു കാരണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്കു മറുപടി നൽകിയത് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ലീഗ് കുറെ വർഷങ്ങളായി പൊതുമരാമത്ത് ഭരിക്കുകയും പിന്നീട് കൈയിൽ നിന്നു പോകുകയും ചെയ്തിട്ടുണ്ട്.

ഇതു നിങ്ങളുടെ കൈയിൽ നിന്നു വൈകാതെ പോകുമെന്ന് ഓർക്കുന്നത് നല്ലത്.- കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആരുടെ ചൊറിച്ചിലാണു മാറിയതെന്നു പറയാൻ വയ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.