ഈ സമയം ചെയറിലുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീർ ഉടൻതന്നെ ഇടപെട്ടു. സഭയിലെ ഡിജിറ്റൽ ക്ലോക്കിന്റെ തകരാറിനെ തുടർന്നാണ് കൂടുതൽ സമയമെടുത്തതായി കാണിച്ചതെന്നു സ്പീക്കർ പറഞ്ഞു.
സാധാരണ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്പോൾ അനുവദിക്കുന്ന 10 മിനിറ്റ് മാത്രമേ നജീബ് കാന്തപുരത്തിനു നൽകിയുള്ളൂ. ഇക്കാര്യത്തിൽ സമയക്രമം കൃത്യമായി പാലിച്ചതാണെന്നും സ്പീക്കറും തിരിച്ചടിച്ചു. കഴിഞ്ഞ ഏതാനും ദിവസമായി നിയമസഭയുടെ ഡിജിറ്റൽ ക്ലോക്ക് പണിമുടക്കുന്ന സാഹചര്യമായിരുന്നു.