എസ്എഫ്ഐ തിരുത്തിയേ മതിയാകൂവെന്നു ബിനോയ് വിശ്വം
എസ്എഫ്ഐ തിരുത്തിയേ  മതിയാകൂവെന്നു ബിനോയ് വിശ്വം
Saturday, July 6, 2024 1:59 AM IST
തിരുവനന്തപുരം: എസ്എഫ്ഐയ്ക്കെതിരേയുള്ള സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ വിമർശനത്തിനു മറുപടിയുമായി സിപിഎം. വഴിയിൽ കെട്ടിയ ചെണ്ടയല്ല എസ്എഫ്ഐയെന്നും സംഘടനയുടെ പ്രവർത്തനത്തിൽ എന്തെങ്കിലും പിശക് ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ ബിനോയ് വിശ്വത്തിനു മറുപടി നൽകി.

മുന്നണിക്കുള്ളിലുള്ള ആളായാലും പുറത്തുള്ള ആളായാലും അതിനു സമ്മതിക്കില്ലെന്നും ഒരു വിദ്യാർഥി സംഘടനയെ പട്ടിയാക്കി പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതു നടക്കില്ലെന്നും ബാലൻ പറഞ്ഞു. എസ്എഫ്ഐയെ സംബന്ധിച്ചിടത്തോളം തിരുത്തേണ്ടതു തിരുത്താൻ ആ സംഘടനയ്ക്കു കഴിയുമെന്നും അദ്ദേഹം പറഞ്ഞു.


ബിനോയിയെ പ്രത്യക്ഷമായി വിമർശിച്ചില്ലെങ്കിലും ഇന്നലെ നടത്തിയ പത്രസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എസ്എഫ്ഐയുടെ ചരിത്രം വിശദീകരിച്ചു സിപിഐയ്ക്കു പരോക്ഷമായ മറുപടി നൽകുകയും ചെയ്തു.

തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്സിറ്റി കാന്പസിലെ എസ്എഫ്ഐ അക്രമത്തിൽ ശക്തമായ വിമർശനമാണു ബിനോയ് വിശ്വം കഴിഞ്ഞ ദിവസം നടത്തിയത്. എസ്എഫ്ഐക്കാർക്ക് ഇടതുപക്ഷം എന്ന വാക്കിന്‍റെ അർത്ഥം അറിയില്ലെന്നും തിരുത്താൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.