പതിനാലു കോളജുകളുടെ പ്രവർത്തനം അവസാനിപ്പിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം: എംജി സര്‍വകലാശാല
പതിനാലു കോളജുകളുടെ പ്രവർത്തനം അവസാനിപ്പിച്ചെന്ന വാർത്ത വസ്തുതാവിരുദ്ധം: എംജി സര്‍വകലാശാല
Thursday, July 4, 2024 12:59 AM IST
കോട്ടയം: എംജി യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത 14 കോളജുകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതായുള്ള വാര്‍ത്തയും ഇതിന്‍റെ ചുവടുപിടിച്ചു ചില മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകളും വസ്തുതാപരമല്ലെന്ന് എംജി സര്‍വകലാശാല.

14 കോളജുകളില്‍ ഒരെണ്ണം ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി മാതൃ സ്ഥാപനവുമായി ലയിപ്പിച്ചതും മറ്റൊന്ന് വനിതാ കോളജ് എന്ന പദവിയില്‍നിന്നും കോ എഡ്യുക്കേഷന്‍ കോളജായി മാറിയതുമാണ്.

എന്‍സിടിയുടെ അനുമതി ലഭിക്കാതിരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്ന കോളജും പട്ടികയിലുണ്ട്. ഇതില്‍ ഭൂരിഭാഗം കോളജുകളും ഭരണപരമായ കാരണങ്ങളാല്‍ സര്‍വകലാശാല അഫിലിയേഷന്‍ ദീര്‍ഘിപ്പിച്ചു നല്‍കാതിരുന്നവയാണ്. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇവയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടില്ല.

2017 മുതല്‍ 2024 വരെയുള്ള കാലയളവില്‍ എംജി യൂണിവേഴ്‌സിറ്റിക്കു കീഴില്‍ 19 സ്വാശ്രയ കോളജുകളും രണ്ട് എയ്ഡഡ് കോളജുകളും രണ്ട് സര്‍ക്കാര്‍ കോളജുകളും ആരംഭിക്കുകയും മൂന്നു ലോ കോളജുകളും ഒരു ടീച്ചേഴ്സ് ട്രെയിനിംഗ് കോളജും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കൂടുതല്‍ കോളജുകള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ സര്‍ക്കാരിന്‍റെയും സര്‍വകലാശാലയുടെയും പരിഗണനയിലുണ്ട്.

ഇതേ കാലയളവില്‍തന്നെ 75 എയ്ഡഡ് പ്രോഗ്രാമുകളും അഞ്ഞൂറില്‍പരം സ്വാശ്രയ പ്രോഗ്രാമുകളും പ്രതിവര്‍ഷം നിരവധി അധിക ബാച്ചുകളും ആയിരക്കണക്കിന് സീറ്റുകളും അനുവദിക്കുകയുണ്ടായി.

സര്‍വകലാശാലാ അധികൃതരെ ബന്ധപ്പെടുകയോ അഭിപ്രായം ഉള്‍പ്പെടുത്തുകയോ ചെയ്യാതെ വസ്തുതാപരമല്ലാത്ത വാര്‍ത്തയാണ് പുറത്തുവന്നതെന്നും എംജി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.