ദേശീയപാത നിർമാണം 2025 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രി
ദേശീയപാത നിർമാണം 2025 ഡിസംബറിൽ പൂർത്തിയാക്കുമെന്ന് മന്ത്രി
Thursday, July 4, 2024 12:59 AM IST
തിരുവനന്തപുരം: ദേശീയപാത 66ന്‍റെ നിർമാണ പ്രവർത്തനങ്ങൾ 2025 ഡിസംബറോടെ പൂർത്തിയാക്കുമെന്നും മഴക്കാലത്തോടനുബന്ധിച്ചുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ദേശീയപാത അഥോറിറ്റി ആവശ്യമായ നടപടികൾ അടിയന്തരമായി കൈക്കൊള്ളുമെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

നിയമസഭയിൽ സബ്മിഷനായി വിവിധ എംഎൽഎമാർ ഉന്നയിച്ച പ്രശ്നങ്ങളും ജില്ലകളിൽനിന്ന് ജനപ്രതിനിധികളും മറ്റും ഉന്നയിച്ച പ്രശ്നങ്ങളും പരിശോധിക്കുന്നതിനായി വിളിച്ചുചേർത്ത കളക്‌ടർമാരുടെയും ദേശീയപാത അഥോറിറ്റി അധികൃതരുടെയും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

7 റീച്ചുകളായാണ് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഒന്പതു ജില്ലകളിലൂടെ കടന്നുപോകുന്ന ദേശീയപാത 66 നിർമിക്കുന്നത്. പണിതീരുന്ന റീച്ചുകൾ ഓരോന്നും അതതുസമയത്തുതന്നെ തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.