കെഎസ്ഇബി പ്രവൃത്തികൾക്കു തുടക്കം
Tuesday, September 24, 2024 1:35 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിലെ വൈദ്യുതിവിതരണം കാര്യക്ഷമമാക്കുന്നതിനായി എച്ച്ടി ഏരിയൽ ബഞ്ച് കേബിൾ (എബിസി) സ്ഥാപിക്കുന്ന പ്രവൃത്തികൾ കെഎസ്ഇബി ആരംഭിച്ചു.

തൂണുകൾ സ്ഥാപിക്കലും ലൈൻ മാറ്റുന്നതടക്കമുള്ള അനുബ ന്ധ ജോലികളാണു തുടങ്ങിയത്. നെല്ലിപ്പുഴ, ആണ്ടിപ്പാടം, കെടിഎം സ്കൂൾ പരിസരം, രജിസ്ട്രാർ ഓഫിസ് പരിസരം എന്നിവിടങ്ങളിൽ ജോലികൾ പുരോഗമിക്കുന്നു.

ഘട്ടംഘട്ടമായാണ് പ്രവൃത്തികൾ പൂർത്തികരിക്കുക. ഇതോടെ നഗരപരിധിയിലെ 43 ട്രാൻസ്ഫോർമറുകളും എബിസിയുടെ കീഴിൽവരും. തൂണുകൾ സ്ഥാപിച്ചുകഴിഞ്ഞ് കേബിൾവലിച്ചുതുടങ്ങും.

ആദ്യം സബ് സ്റ്റേഷനിൽനിന്നും നെല്ലിപ്പുഴ വരെയാണ് കേബിൾ സ്ഥാപിക്കുക. ഉപഭോക്താക്കൾക്കു മുന്നറിയിപ്പ് നൽകിമാത്രമേ തുടർദിവസങ്ങളിൽ പ്രവൃത്തികൾ നടത്തുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. മണ്ണാർക്കാട് 110 കെവി സബ്സ്റ്റേഷനിൽനിന്നും കുന്തിപ്പുഴവരെ മൂന്നുകിലോമീറ്റർ ദൂരത്തിലാണ് കേബിൾ സ്ഥാപിക്കുന്നത്.നിലവിലുള്ളവയ്ക്കു പുറമെ പുതിയ തൂണുകളും സ്ഥാപി ക്കുന്നുണ്ട്. മൂന്നുഫേസുകൾ ഒന്നിപ്പിച്ചുള്ള പ്രത്യേക കേബിൾ സംവിധാനം മണ്ണാർക്കാട് ഇലക്ട്രിക്കൽ സെക്്ഷനിൽ ആദ്യമായാണ് നടപ്പിലാക്കുന്നത്.

ലൈനുകൾക്ക് മുകളിൽ മരകൊമ്പുകളും മറ്റും വീഴുന്നതുമൂലമുള്ള വൈദ്യുതി തടസം ഒഴിവാക്കാനും വൈ ദ്യുതി ലൈനിൽനിന്നുള്ള അപകടങ്ങളും ഇതിലൂടെ കുറയ്ക്കാനാകും. കഴിഞ്ഞ വേനൽക്കാലത്ത് ഓവർലോഡുമൂലം വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതു പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് കെഎസ്ഇബി മുൻകൈയെടുത്ത് പ്രവൃത്തികൾ നടത്തുന്നത്. ആയിരക്കണക്കിന് ഗുണഭോക്താക്കൾക്ക് ഗുണംചെയ്യും.


മണ്ണാർക്കാട് താലൂക്ക് ആശുപത്രി, മിനി സിവിൽ സ്റ്റേഷൻ, പോലീസ് സ്റ്റേഷൻ ഉൾപ്പടെ യുള്ള സർക്കാർ സ്ഥാപനങ്ങൾ, നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കും വൈദ്യുതി തടസംമൂലമുള്ള ബുദ്ധിമുട്ടുകളും പരിഹരിക്കപ്പെടും.

എബി കേബിൾ കൂടാതെ കവേർഡ് കണ്ടക്ടർ സംവിധാനവും 12 കിലോമീറ്ററോളം ദൂരത്തിൽ സ്ഥാപിക്കുന്നുണ്ട്. നവംബറോടെ ഈ പ്രവൃത്തികൾ ആരംഭിക്കുമെന്നാണ് അധികൃതരിൽനിന്നും ല്യമാകുന്ന വിവരം. മണ്ണാർക്കാട് സബ് സ്റ്റേഷനിൽ നിന്നും നൊട്ടമലവഴി ചിറക്കൽപ്പടി വരെ കവേർഡ് കണ്ടക്ടർ സ്ഥാപിക്കുന്നത് വഴി കാഞ്ഞിരപ്പുഴ, തച്ചമ്പാറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഈ ഭാഗങ്ങളിലെ വൈദ്യുതി തടസവും ലഘൂകരിക്കാനാകും.

ചേലേങ്കര, പാറപ്പുറം, നായാടിക്കുന്ന് ചങ്ങ ലീരി ഭാഗത്തേക്ക് അഞ്ചുകിലോമീറ്ററിലും കവേർഡ് കണ്ടക്ട‌ർ വയ്ക്കും. പദ്ധതികൾ ്കായി രണ്ടുകോടിയോളം രൂപയാണ് ചെലവഴിക്കുന്നത്.