പുലിയെ കണ്ടെത്തിയ സ്ഥലത്ത് നിരീക്ഷണ കാമറയും കൂടും സ്ഥാപിച്ചു
Sunday, September 22, 2024 6:42 AM IST
കൊല്ലങ്കോട്: കാളികുളമ്പിൽ വീട്ടമ്മ പുലിയെ കണ്ടതായി അറിയിച്ച സ്ഥലത്ത് കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇന്നലെ വ്യാപകതെരച്ചിൽ നടത്തി. പുലിയുടെ കാൽപ്പാദ അടയാളമോ മറ്റു തെളിവുകളോ കണ്ടെത്താനായില്ല.

എന്നാൽ കാളികുളമ്പ് ചീരണിയിൽ ചിറക്കോട് ഭാഗത്ത് ജനങ്ങളുടെ ആശങ്ക അകറ്റാനായി പുലിസാനിധ്യം ഉണ്ടെന്ന് അറിയിച്ച സ്ഥലത്ത് നിരീക്ഷണകാമറ സ്ഥാപിച്ചു. കൂടാതെ മുന്പ് കളിക്കാവിനു സമീപം സ്ഥാപിച്ച കൂടും മാറ്റിസ്ഥാപിച്ചു. വനപാലകർ പ്രദേശങ്ങളിൽ തുടർന്ന് പട്രോളിംഗ് നടത്താനും തീരുമാനിച്ചു.


പുലിസാമീപ്യം കണ്ടെത്തിയാൽ ഉടൻ അറിയിക്കാനും റേഞ്ച് ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടെ പുലിയെ പിടികൂടാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് നാളെ നിവേദനം നൽകാൻ കർഷക സംരക്ഷണ സമിതി ഭാരവാഹികൾ തീരുമാനിച്ചു. പുലിസാനിധ്യം കണ്ടെത്തിയ സ്ഥലങ്ങളിൽ അണഞ്ഞുകിടക്കുന്ന തെരുവുവിളക്കുകൾ സ്ഥാപിക്കാനും വൈദ്യുതി ലൈനിടാത്ത ഭാഗങ്ങളിൽ പഞ്ചായത്തധികൃതർ സോളാർ ലാമ്പുകൾ സ്ഥാപിക്കാനും ആവശ്യമുണ്ട്.