മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാതയിൽ പൊടിശല്യം രൂക്ഷം
Monday, September 23, 2024 1:35 AM IST
വടക്കഞ്ചേരി: മംഗലം - ഗോവിന്ദാപുരം സംസ്ഥാന പാതയിൽ പൊടി ശല്യം രൂക്ഷം. മഴയിൽ റോഡിലെ പാതാളകുഴികളിൽ തള്ളിയ ക്വാറിവേസ്റ്റിൽ നിന്നാണ് പൊടി ഉയരുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി മഴ മാറി നിൽക്കുന്നതിനാൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ പൊടിയിൽ മൂടുകയാണ് പ്രദേശമാകെ. പാത തുടങ്ങുന്ന മംഗലം പാലം ജംഗ്ഷനിലും വള്ളിയോട് തേവർകാട് കൺവൻഷൻ സെന്‍ററിനടുത്തുമാണ് പൊടിശല്യം അതിരൂക്ഷമായിട്ടുള്ളത്. പൊടി നിറഞ്ഞ് പാതക്ക് ഇരുവശവുമുള്ള കടകൾ തുറക്കാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ.

പൊടിയിൽ മുങ്ങി സാധനങ്ങൾ കേടുവരുന്നത് വലിയ നഷ്ടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. പൊടി മൂലം പാതയോരത്തെ വീടുക്കാർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. വീടുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങാനാകാത്ത വിധമാണ് റോഡിൽ നിന്നുള്ള പൊടി എത്തുന്നതെന്ന് വള്ളിയോട് റോഡ് വശത്തെ താമസക്കാരനായ ആലുങ്കൽ മാത്യു പറഞ്ഞു.


ചെടികളും മരങ്ങളും പൊടിയിൽ മൂടി നശിക്കുകയാണ്. ഏതുസമയവും വീടുകളുടെ ജനാലകളും വാതിലുകളും അടച്ചിട്ട് കഴിയേണ്ട ദുരവസ്ഥയാണ് വീട്ടുകാർക്കുമുള്ളത്.വാഹനം ഓടിക്കാനാകാത്ത വിധം തകർന്നുകിടക്കുന്ന മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത നല്ല രീതിയിൽ റീടാറിംഗ് നടത്തി സംസ്ഥാന പാതയുടെ നിലവാരത്തിലഞ്ഞിക്കണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ. കുശലകുമാർ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് സണ്ണി നടയത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ ജനറൽ സെക്രട്ടറി മാരായ തോമസ് ജോൺ, ബിജു പുലിക്കുന്നേൽ, ജോസ് വടക്കേക്കര, സന്തോഷ് അറക്കൽ, നിയോജകമണ്ഡലം സെക്രട്ടറി ജോൺ മണക്കളം, ജെയിംസ് പടമാടൻ, ജോയ് കുന്നത്തേടത്ത്, സുനിൽദാസ് തരൂർ, രാധാകൃഷ്ണൻ പാടൂർ, സോണി ഇരുവേലിക്കുന്നേൽ, മാത്യു തൈപ്പറമ്പിൽ, വർഗീസ് കെ. തോമസ്, ജോഷ്വാ രാജു എന്നിവർ പ്രസംഗിച്ചു.