കല്ലടിക്കോട്ടെ ടേക്ക്‌ എ ബ്രേക്ക്‌ കെട്ടിടം കാടുകയറി; ഇഴജന്തുക്കളുടെ സങ്കേതം
Tuesday, September 24, 2024 1:35 AM IST
കല്ലടിക്കോട്‌: കല്ലടിക്കോട് ടിബി കവലയ്ക്കുസമീപം ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ടേക്ക്‌ എ ബ്രേക്ക് കെട്ടിടം കാടുകയറി നശിച്ചു.

നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെതുടർന്ന് മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട് ടിബിയിലുള്ള ജലസേചന വകുപ്പിന്‍റെ സ്ഥലത്താണ് പൊതുശുചിമുറി അടക്കമുള്ള വിശ്രമകേന്ദ്രം നിർമിച്ചത്.

ബ്ലോക്ക് പഞ്ചായത്തിന്‍റെ 2019-20 വർഷത്തെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമിച്ചത്.

ബസ് കാത്തുനിൽക്കുന്നവർക്കും വിദ്യാർഥികൾക്കും സ്ത്രീകൾക്കും പോലീസ് സ്റ്റേഷനിലും പോസ്റ്റ് ഓഫീസിലും വിവിധ സ്ഥാപനങ്ങളിലേക്കും വരുന്ന ആളുകൾക്കു പ്രയോജനംപ്രദമാകും എന്ന രീതിയിലാണ് പൊതുശുചിമുറി പ്രവർത്തനം ആരംഭിച്ചത്.

എന്നാൽ അവിടെ എത്തുന്നവർക്ക് ഉപയോഗിക്കാൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഒരുക്കാതെയാണ് തിരക്കിട്ട് ഉദ്ഘാടനം നടത്തിയതെന്നു പ്രദേശവാസികളും യാത്രക്കാരും പറയുന്നു.

ലക്ഷങ്ങൾ വകയിരുത്തി കെട്ടിടവും സൗകര്യങ്ങളും ഒരുക്കിയെങ്കിലും തുടർ നടത്തിപ്പ് പഞ്ചായത്തി നേയോ നടത്താൻ താത്പര്യമുള്ള വ്യക്തികളെയോ ഏൽപ്പിക്കുന്നതിൽ ബ്ലോക്ക് പഞ്ചായത്ത് പരാജയപ്പെട്ടതാണു കേന്ദ്രത്തിന്‍റെ പ്രവർത്തനം നിലക്കാൻ ഇടയാക്കിയത്.


നിത്യവും കല്ലടിക്കോട് ടിവിയിൽ നൂറുകണക്കിനു ആളുകളാണ് വന്നുപോകുന്നത്. ഇവർക്ക് പ്രാഥമിക ആവശ്യങ്ങൾ സാധിക്കുന്നതിനു പോലും അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും നിലവിലില്ല.

പലരും സമീപത്തെ ഹോട്ടലുകളേയോ വീടുകളേയോ ആണ് പ്രാഥമിക ആവശ്യങ്ങൾക്കു ആശ്രയിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച ഈ കെട്ടിടം കാടുകയറി ഇഴജന്തുക്കളുടെ താവളമായി മാറിയെന്നു പ്രദേശവാസികൾ പറയുന്നു.

വൈകുന്നേരമായാൽ ഇഴജന്തുക്കൾ റോഡിലൂടെ ഇറങ്ങുന്നതു നിത്യസംഭവമാണ്. രാത്രി ആളുകൾക്ക് പുറത്തിറങ്ങാൻപോലും കഴിയാത്ത അവസ്ഥയാണുള്ളത്.

അറ്റകുറ്റപ്പണികൾ നടത്തി കേന്ദ്രത്തിന്‍റെ പ്രവർത്തനം കരിമ്പ പഞ്ചായത്തിനെ ഏൽപ്പിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.