കുടിവെള്ളപദ്ധതിക്കായി റോഡ് കുഴിച്ചു; ബസ് ഗതാഗതം നിലച്ചു
Monday, September 23, 2024 1:35 AM IST
നെന്മാറ: ജലജീവൻ മിഷൻ പദ്ധതിയിൽ കുഴലുകൾ സ്ഥാപിക്കാനാണ് റോഡിൽ ചാലുകീറിയത്. പോത്തുണ്ടി അണക്കെട്ട് മുതൽ പല്ലാവൂർ, എലവഞ്ചേരി ഭാഗങ്ങളിലേക്കുള്ള ഒരു മീറ്ററിൽ ഏറെ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാനാണ് റോഡിന്‍റെ നടുവിൽ ആഴത്തിൽ കുഴിയെടുത്തത്. ഇതോടെയാണ് ദിവസവും നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിച്ചിരുന്ന നെന്മാറയിൽ നിന്ന് നെല്ലിച്ചോട് ഭാഗത്തേക്കുള്ള മൂന്ന് ബസ് സർവീസും നിലച്ചത്.

കുഴിച്ച ഭാഗം ഉടൻ മൂടിയെങ്കിലും പഴയ രീതിയിൽ ഗതാഗതം നടത്താൻ സൗകര്യപ്രദമായില്ല. പലയിടത്തും വാഹനം കുടുങ്ങിയതോടെ ഇപ്പോൾ ഓട്ടോറിക്ഷ പോലും വരുന്നില്ലെന്നാണ് അയ്യർപള്ളം, പോക്കാമട, ചേരുംകാട്, നെല്ലിച്ചോട് പ്രദേശത്തുള്ളവരുടെ പരാതി. അടുത്തകാലം വരെ വിദ്യാർഥികളെ കൊണ്ടുപോകാനായി സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും വന്നിരുന്നു. കഴിഞ്ഞ മഴയിൽ റോഡിൽ ചാലുകീറിയ ഭാഗത്ത് വാഹനങ്ങൾ താഴ്ന്നു തുടങ്ങിയതോടെ സ്കൂൾ ബസുകളും സർവീസ് നിർത്തി.


വാഹനങ്ങൾ സ്ഥിരമായി കേടുവരുന്നതിനാൽ ഇരട്ടിതുക നൽകിയാണ് അത്യാവശ്യം വാഹനങ്ങളും സ്കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഓട്ടോറിക്ഷകളും വരുന്നത്. വാഹനഗതാഗതം നിലച്ചതോടെ റോഡിന്‍റെ ഇരുവശങ്ങളിലും പാഴ്ച്ചെടികളും പൊന്തക്കാടും നിറഞ്ഞ് കാട്ടുപന്നികൾ ഉൾപ്പെടെയുള്ളവരുടെ താവളമായി റോഡ് മാറി.

ഇതു സംബന്ധിച്ച പ്രദേശവാസികൾ പഞ്ചായത്തിൽ പരാതി നൽകിയെങ്കിലും നടപടികൾ മുന്നോട്ടു പോയില്ല. റോഡ് പുനർനിർമിക്കാനുള്ള തുക വാട്ടർ അഥോറിറ്റി പഞ്ചായത്തിന് മുൻകൂറായി രണ്ടുവർഷം മുമ്പ് തന്നെ നൽകിയിരുന്നതാണ്.

റോഡ് പുനർനിർമാണത്തിന് നെന്മാറ പഞ്ചായത്ത് ഫണ്ട് അനുവദിക്കലും കരാർ നടപടികളും പൂർത്തിയാക്കി ആറുമാസമായിട്ടും നെന്മാറ-നെല്ലിച്ചോട് റോഡിന്‍റെ ദുരിതം തീരാൻ നടപടിയായില്ല. 5.6 കോടി രൂപയുടെ കരാർ നടന്നെങ്കിലും ചില സാങ്കേതിക കാരണങ്ങൾ പറഞ്ഞു പണി ആരംഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.