വ്യവസായപാർക്കിന് ഏറ്റെടുത്ത ഭൂമി കാട്ടുപന്നികളുടെ താവളമാക്കരുത്: കേരള കോൺഗ്രസ് -എം
Sunday, September 22, 2024 6:42 AM IST
വടക്കഞ്ചേരി: വ്യവസായപാർക്കിനായി കണ്ണമ്പ്ര, പന്തലാംപാടം എന്നിവിടങ്ങളിൽ ഏറ്റെടുത്തിരിക്കുന്ന ഭൂമി കാടുപിടിച്ചു കിടക്കുന്നത് കാട്ടുപന്നിയുൾപ്പെടെയുള്ളവയുടെ വാസസ്ഥലമായി മാറി. പന്നികൾ കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുന്നത് വാഹനാപകടങ്ങൾക്കും കാരണമാവുകയാണ്.

ഏറ്റെടുത്ത സ്ഥലം ചുറ്റുമതിൽ കെട്ടി സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്- എം തരൂർ നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് നിവേദനം സമർപ്പിക്കുവാൻ തീരുമാനിച്ചു. തകർന്നുകിടക്കുന്ന മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത അടിയന്തരമായി നന്നാക്കുന്നതിനും വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിന് മുന്നിൽ ഹംബ് സ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ. കുശലകുമാർ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ് സണ്ണി നടയത്ത് അധ്യക്ഷത വഹിച്ചു.


ജില്ലാ ജനറൽ സെക്രട്ടറിമാരായ തോമസ് ജോൺ, ബിജു പുലിക്കുന്നേൽ, ജോസ് വടക്കേക്കര, സന്തോഷ് അറയ്ക്കൽ, നിയോജകമണ്ഡലം സെക്രട്ടറി ജോൺ മണക്കളം, ജെയിംസ് പടമാടൻ, ജോയ് കുന്നത്തേടത്ത്, സുനിൽദാസ് തരൂർ, രാധാകൃഷ്ണൻ പാടൂർ, സോണി ഇരുവേലിക്കുന്നേൽ, മാത്യു തൈപ്പറമ്പിൽ, വർഗീസ് കെ. തോമസ്, ജോഷ്വാ രാജു എന്നിവർ പ്രസംഗിച്ചു.