അപകടഭീഷണിയായി പാർക്കിംഗ് സ്ഥലത്തെ ഉണക്കമരം
Tuesday, September 24, 2024 1:35 AM IST
നെന്മാറ: മാസങ്ങളായി അപകട ഭീഷണി ഉയർത്തി ഉണങ്ങിയ മരം. പോത്തുണ്ടി ഉദ്യാനത്തിനു മുന്നിലെ പാർക്കിംഗ് സ്ഥലത്താണ് ഉണങ്ങിയ കൂറ്റൻമരം നിൽക്കുന്നത്.
പൊതുമരാമത്തു റോഡിന് അരികിലാണ് മരം നിൽക്കുന്നത് എന്നതിനാൽ പൊതുമരാമത്ത് നിരത്തുവിഭാഗമാണ് നടപടി സ്വീകരിക്കേണ്ടതെന്നു ഉദ്യാനത്തിന് പ്രവേശന ടിക്കറ്റ് പിരിക്കുന്ന ടൂറിസം അധികൃതർ പറയുന്നു.

ദിവസേന നെല്ലിയാമ്പതി സന്ദർശിച്ച് മടങ്ങിവരുന്ന വിനോദസഞ്ചാരികളും പോത്തുണ്ടി ഉദ്യാനം സന്ദർശിക്കാൻ എത്തുന്നവരുടെയും വാഹനങ്ങൾ പാർക്കുചെയ്യുന്ന പ്രധാന സ്ഥലത്താണ് ഉണങ്ങിയ മരം നിൽക്കുന്നത്.


ദിവസങ്ങൾമുമ്പ് ഉണങ്ങിയ ഒരുചില്ല ഒടിഞ്ഞുവീണങ്കിലും ചുവടെ വാഹനങ്ങൾ ഇല്ലാത്തതിനാൽ അപകടം ഒഴിവായി. അവധി ദിവസങ്ങളിൽ ഉണങ്ങിയ മരത്തിനു സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് ഉദ്യാന സന്ദർശനത്തിനു എത്തുന്നവരുടെ നിരവധി വാഹനങ്ങളാണ് ഇവിടെ പാർക്കു ചെയ്യുന്നത്.

ഉണങ്ങിയ മരം മറഞ്ഞുവീണ് അപകടം ഉണ്ടാക്കുന്നതിന് മുമ്പായി മുറിച്ചു നീക്കാൻ നടപടി ഉണ്ടാവണമെന്നാണ് വിനോദസഞ്ചാരികളും പ്രദേശത്തെ വ്യാപാരികളും ആവശ്യപ്പെടുന്നത്.