നെല്ലിന്‍റെ ഗുണമേന്മ ഇല്ലാതാക്കുന്ന വാരിപ്പൂ; ദുരിതത്തിലായി കർഷകർ
Tuesday, September 24, 2024 1:35 AM IST
നെന്മാറ: ഒന്നാംവിള കൊയ്ത്തിനു ഒരുങ്ങിയ നെൽപ്പാടങ്ങളിൽ വാരിപ്പൂ ശല്യം രൂക്ഷമായി. നെൽക്കതിരുകളിൽ പ്രത്യേക പൂപ്പൽ രോഗബാധയെ തുടർന്ന് ഇളംപച്ചകലർന്ന മഞ്ഞനിറത്തിലുള്ള പൂപ്പൽ കൂട്ടമായി പറ്റിപ്പിടിച്ചു നിൽക്കുന്നത് നെല്ലിന്‍റെ ഗുണമേന്മ ഇല്ലാതാക്കുന്നതായി കർഷകർ പറയുന്നു.

നെന്മാറ, അയിലൂർ പഞ്ചായത്തുകളിലെ ബഹുഭൂരിഭാഗം പാടശേഖരങ്ങളിലും വാരിപ്പൂ നെൽക്കതിരുകളിൽ വ്യാപകമായി കാണുന്നതായി കർഷകർ പറയുന്നു.

ഇതോടൊപ്പം നെന്മണികൾ പിളർന്ന് ഉള്ളിലെ അരിയും പൂപ്പൽ ബാധ ഏൽക്കുന്നതോടെ കറുത്ത പതിരായ അരിയായി മാറുന്നു. വാരിപ്പു എന്നറിയപ്പെടുന്ന ഈ അസുഖം ഉമ ഇനത്തിൽപ്പെട്ട മട്ട നെല്ലിനാണ് വ്യാപകമായി കാണുന്നത്.

പൂപ്പൽ ബാധിച്ച ഭാഗം നെല്ലിൽ പച്ച കലർന്ന മഞ്ഞ നിറത്തിൽ സ്പോഞ്ച് പോലെയുള്ള ചെറിയ ഉണ്ടകളായാണ് കാണപ്പെടുന്നത്. കതിരു നിരക്കുന്നതിനുമുമ്പ് തന്നെ വാരിപ്പൂവിനെതിരെയായ മരുന്നു തളിച്ചെങ്കിലും ഫലപ്രദമായില്ലെന്നു കർഷകർ പറയുന്നു.


മഴയില്ലാത്ത സമയങ്ങളിൽ കാറ്റുവീശുമ്പോൾ അന്തരീക്ഷമാകെ മഞ്ഞനിറം ആകുകയും കാറ്റിനൊപ്പം പറക്കുന്ന ഈ പൊടി കൂടുതൽ നെൽപ്പാടങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതായി കർഷകർ പരാതിപ്പെട്ടു. ആഴ്ചകൾക്കകം കൊയ്യാൻ പാകമാകുന്ന നെൽപ്പാടങ്ങളിലാണ് വാരിപ്പു കൂടുതൽ ബാധിച്ചിരിക്കുന്നത്. വാരിപ്പു ബാധിച്ച നെൽപ്പാടങ്ങളിൽ ഉൽപാദനം നേർപകുതിയായി കുറയുമെന്നും കർഷകർ പറയുന്നു.

ഇത്തരത്തിൽ ഉണ്ടാകുന്ന വിളനാശത്തിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഇൻഷ്വറൻസ് ആനുകൂല്യം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം.