ചിറ്റൂർ: നല്ലേപ്പിള്ളിയിൽനെല്ലിന് ഓല കരിച്ചിൽ വ്യാപകമാകുന്നത് കർഷകർക്ക് വിളനാശമു ണാവുമെന്ന് കർഷകർക്ക് ആശങ്ക. കൃഷി വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സഹായം അനുവദിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. ഉമ, ഭദ്ര നെൽ വിത്തിനങ്ങൾക്കാണ് രോഗം ബാധിച്ചിട്ടുള്ളത് കതിരായ പാടങ്ങളിലും വരാറായി നിൽക്കുന്ന പാടങ്ങളിലുമാണ് ഓല കരിച്ചിൽ പടർന്ന് പിടിക്കുന്നത്.
വെള്ള അരി കിട്ടുന്ന നെല്ലിനങ്ങൾ കൃഷി ചെയ്ത പാടങ്ങളിൽ രോഗബാധ കുറവാണ്. ഞാറ്റടിയിൽ തുടങ്ങിയ മരുന്ന് തളി ചാഴിവരെക്ക് തുടർന്ന് അടിക്കേണ്ട സ്ഥിതിയാണ്. മരുന്ന് തളിക്കാൻ ഒരു ഏക്കറിന് 1000 രൂപ ചിലവു് വരും. കതിരായ പാടങ്ങളിലും കതിർ വന്ന പാടങ്ങളിലും ഓലകരിയുന്നത് കാരണം. നെല്ല് ഓലയിലൂടെ വലിച്ചെടുക്കുന്ന ചെടിക്ക് വേണ്ട ഊർജ്ജം ലഭിക്കാതെ വന്നാൽ കതിരു വന്നതിലും വരാനുള്ള നെല്ലിനത്തിന്റെ ഗുണനിലവാരത്തെയും സാരമാധിക്കുമോ എന്നത് കർഷകരുടെ ഉറക്കം കെടുത്തുകയാണ്.