മണ്ണാർക്കാട് താലൂക്കിൽ 31 പ്രശ്നബാധിത പ്രദേശങ്ങൾ
Saturday, August 3, 2024 1:06 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിൽ 31 സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതായി അധികൃതർ. എട്ടുവില്ലേജുകളിലായാണ് 31 സ്ഥലങ്ങൾ കണക്കാക്കപ്പെട്ടിരിക്കുന്നത്. 2018ലെ പ്രളയശേഷം ജിയോളജി റവന്യു വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഈ സ്ഥലങ്ങളെ അപകടഭീഷണിയുള്ള സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. കൂടുതലും പാലക്കയം വില്ലേജിലാണ്.

ഇഞ്ചിക്കുന്ന്, കുണ്ടംപൊട്ടി, വട്ടപ്പാറ, പായപുല്ല്, ഇരുമ്പാമുട്ടി, ഇരുമ്പകച്ചോല, പൂഞ്ചോല, പുതുക്കാട്, പൂഴിക്കുന്ന്, അച്ചിലട്ടി, തരിപ്പപതി, വെള്ളത്തോട്, പാമ്പൻതോട്, ആനമൂളി, മരുതൻകാട്, മൂന്നേക്കർ, ഇടപ്പറമ്പ്, ചെറുമല, പാലവളവ്, വാക്കോട് (നിരവ്)എന്നിങ്ങനെ 20 സ്ഥലങ്ങളാണ് പാലക്കയത്തുള്ളത്.

അലനല്ലൂർ മൂന്ന് വില്ലേജിലെ ഉപ്പുകുളം, ചളവ (താന്നിക്കുന്ന് മലയിടിഞ്ഞ ഭാഗം), അലനല്ലൂർ ഒന്ന് വില്ലേജിലെ പാക്കത്തുകുളമ്പ് പൊറ്റശേരി ഒന്ന് വില്ലേജിലെ അമ്പംകടവ്, കോൽപ്പാടം, കോട്ടോപ്പാടം ഒന്ന് വില്ലേജിലെ അമ്പലപ്പാറ, കരടിയോട് തൊടുകാട്, കോട്ടോപ്പാടം മൂന്ന് വില്ലേജിലെ പൊതുവപ്പാടം, കാരാകുറുശി വില്ലേജിലെ കോട്ടത്തമല, പയ്യനടം വില്ലേജിലെ കാരാപ്പാടം എന്നിവയും അപകടഭീഷണിയുള്ള സ്ഥലങ്ങളിൽപ്പെടുന്നു.


ഇവിടങ്ങളിൽ റവന്യൂ അധികൃതരുടെ ഇടപെടലുകൾ നടക്കുന്നുണ്ട്. അപകടഭീഷണിയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിതാമസിക്കാൻ നിർദേശം നൽകിയിട്ടുള്ളതായി തഹസിൽദാർ അറിയിച്ചു. മാറിതാമസിക്കുന്നതിന് ദുരിതാശ്വാസ ക്യാമ്പുകളും തുടങ്ങിയിട്ടുണ്ട്. തദ്ദേശസ്ഥാപന പ്രതിനിധികൾ, പോലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവർ സംയുക്തമായാണ് പ്രവർത്തനങ്ങൾഏകോപിപ്പിക്കുന്നത്.

പല ഭാഗങ്ങളിലും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നു എന്ന പരാതിയെ തുടർന്ന് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ.