മലമ്പുഴ പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിൽ വീണ്ടും കുഴി രൂപപ്പെട്ടു
Monday, September 9, 2024 1:35 AM IST
മലമ്പുഴ: പാമ്പുവളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡ് കുണ്ടും കുഴിയും ചാലും മൂടി അധികനാളാകുന്നതിന് മുമ്പ് വീണ്ടും തുറന്നതിൽ നാട്ടുകാർക്ക് പ്രതിഷേധം. രണ്ടു വർഷത്തോളം കുണ്ടും കുഴിയും നിറഞ്ഞത് പൊതുപ്രവർത്തകർ റോഡിലെ കുഴികളിലും ചാലിലും വാഴനട്ട് പ്രതിഷേധിച്ചതിനു പിന്നാലെ റോഡ് അറ്റകുറ്റപണികൾ നടത്തിയെങ്കിലും അധികനാൾ കഴിയും മുമ്പ് വീണ്ടും പഴയ അവസ്ഥയിലായത് പ്രതിഷേധത്തിനിടയാക്കി. ശരിയായ അളവിൽ മെറ്റൽ, ടാർ, മണൽ തുടങ്ങിയവ ചേർക്കാതെ പണി ചെയ്തതുകൊണ്ട് വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് കേടുവരികയാണെന്ന് പരിസരത്തെ കച്ചവടക്കാരും നാട്ടുകാരും ഡ്രൈവർമാരും പറഞ്ഞു.


ഗാരന്‍റിയോടെ റോഡ് പണിയുന്ന കരാറുകാരന് മാത്രമെ പണി ഏൽപിക്കാവൂ എന്നും നാട്ടുകാർ പറഞ്ഞു. പാലക്കാട് നഗരം ചുറ്റാതെ കോയമ്പത്തു ഭാഗത്തേക്ക് പോകുന്ന പ്രധാന റോഡാണ് ഇത്. കോഴിക്കോടു ഭാഗത്തു നിന്നും കോയമ്പത്തൂരിലേക്കും തിരിച്ചും വരുന്ന ചരക്കു വാഹനങ്ങൾ പോകുന്നത് ഇതുവഴിയാണ്. റോഡ് ഉറപ്പോടെ പണിതില്ലെങ്കിൽ ടൺ കണക്കിന് ഭാരം കയറ്റിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ റോഡ് കേടുവന്ന് കുഴി നിറയാനും അതുവഴി അപകടസാധ്യത വർധിക്കുമെന്നും ഡ്രൈവർമാർ പറഞ്ഞു.