മാന്നന്നൂർ തടയണയ്ക്കു സമീപം ഭാരതപ്പുഴ ഗതിമാറി ഒഴുകുന്നു
Saturday, August 3, 2024 1:06 AM IST
ഷൊർണൂർ: മണ്ണിടിഞ്ഞതോടെ മാന്നനൂർ തടയണക്കുസമീപം ഭാരതപ്പുഴ വീണ്ടും ഗതിമാറി ഒഴുകുന്നു.

പുഴയുടെ കിഴക്കുഭാഗത്ത് തടയണയ്‌ക്കു സമീപത്തായി സംരക്ഷണഭിത്തി നിർമിച്ചതിനു പുറകിലായാണു പുഴ ഗതിമാറി ഒഴുകുന്നത്.

സംരക്ഷണഭിത്തിയുടെ ഇരുവശവും ഇപ്പോൾ പുഴയായി മാറി. കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമായി വലിയ മരങ്ങൾ കടപുഴകി പുഴയിലേക്ക് വീണു.

ഇതോടെ പുഴയുടെ പടിഞ്ഞാറുഭാഗത്തെ തീരപ്രദേശങ്ങൾ തകർത്താണ് ഇപ്പോഴത്തെ ഒഴുക്ക്. നിർമാണത്തിനായി എത്തിച്ച യന്ത്രങ്ങൾ ഉൾപ്പെടെയുള്ളവ കരയിലെ പാടത്ത് മൺകൂനയ്‌ക്കു മുകളിലാണ് നിർത്തിയിരുന്നത്.


മണ്ണിടിച്ചിൽ ശക്തമായതോടെ യന്ത്രങ്ങൾ ഇവിടെനിന്നുമാറ്റി. പി. മമ്മിക്കുട്ടി എംഎൽഎ, വാണിയംകുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ. ഗംഗാധരൻ, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. ഹരിദാസൻ, സുജിത്ത് പി. രാജ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.