പന്നിയങ്കരയിൽ യു ടേൺ അടയ്ക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു
Saturday, August 3, 2024 1:06 AM IST
വടക്കഞ്ചേരി: സർവീസ് റോഡുകൾ നിർമിക്കാതെ പന്നിയങ്കരയിൽ യു ടേണുകൾ അടയ്ക്കാനുള്ള കരാർ കമ്പനിയുടെ നീക്കം നാട്ടുകാർ സംഘടിച്ച് തടഞ്ഞു. വഴിയടക്കാൻ കൊണ്ടുവന്ന ഡിവൈഡറുകളും വാഹനങ്ങളും നാട്ടുകാർ തിരിച്ചുവിട്ടു.

ഇന്നലെ ഉച്ചക്കായിരുന്നു സംഭവം. ലോറികളിൽ കോൺക്രീറ്റ് ഡിവൈഡറുകൾ കൊണ്ടുവന്ന് ക്രെയിൻ ഉപയോഗിച്ച് അടയ്ക്കുന്നതിനിടെ അതുവഴി കാറിൽ വന്ന പ്രദേശവാസിയായ കുന്നത്തേട്ട് എബി കാർ യുടേണിൽ കുറുകെയിട്ട് പ്രതിഷേധിച്ചു.

വിവരമറിഞ്ഞ് പഞ്ചായത്ത് മുൻ മെംബർ ജോസ്, ജനകീയവേദി പ്രസിഡന്‍റ് ജോർസി ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകൾ മിനിറ്റുകൾക്കുള്ളിൽ സ്ഥലത്ത് പാഞ്ഞെത്തി. ദേശീയപാതക്ക് ഇരുവശവും സർവീസ് റോഡുകളുടെ നിർമാണവും അടിപ്പാതകളുടെ നിർമാണവും പൂർത്തിയാക്കാതെ യു ടേൺ അടച്ച് യാത്ര ദുർഘടമാക്കുന്ന നടപടിയുണ്ടായാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് നാട്ടുകാർ മുന്നറിയിപ്പു നൽകി.


ഗത്യന്തരമില്ലാതെ കൊണ്ടുവന്ന കോൺക്രീറ്റ് ഡിവൈഡറുകളും വാഹനങ്ങളും കരാർ കമ്പനി തിരിച്ചുകൊണ്ടുപോയി. വടക്കഞ്ചേരി മുതൽ വാണിയംപാറ വരെ സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെ ജനങ്ങളെ അപകടകെണിയിലാക്കുന്ന നിലപാടാണ് കരാർ കമ്പനി തുടരുന്നത്.