പാലക്കുഴിയിൽ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാൻ നാട്ടുകാരുടെ കഠിനപ്രയത്നം
Saturday, August 3, 2024 1:06 AM IST
വടക്കഞ്ചേരി: പാലക്കുഴി മലയിൽ വൈദ്യുതി പുനസ്ഥാപിക്കാൻ നാട്ടുകാരുടെ കഠിന പ്രയത്നം. കൊന്നക്കൽകടവിൽ നിന്നും ചെങ്കുത്തായ മല വഴിയാണ് ഇരിക്കണപ്പാറ വഴി വൈദ്യുതി ലൈൻ പാലക്കുഴി അഞ്ചുമുക്കിലെത്തുന്നത്. നാല് ദിവസം മുമ്പ് ലൈൻ വരുന്ന വനത്തിൽ ഉരുൾപൊട്ടലുണ്ടായി വലിയ പാറകൾ ഉരുണ്ടു നീങ്ങി വൈദ്യുതി പോസ്റ്റുകളെല്ലാം ഒടിഞ്ഞു വീണു. ഇതോടെ പാലക്കുഴിയിലേക്കുള്ള വൈദ്യുതി വിതരണവും നിലച്ചു.

വൈദ്യുതി നിലയ്ക്കാൻ കാരണം തേടിയുള്ള പരിശോധനയിലാണ് പോസ്റ്റുകൾ തകർന്നതായി കണ്ടത്. കാടിനുള്ളിൽ ചെങ്കുത്തായ മലഞ്ചെരുവിൽ പുതിയ വൈദ്യുതി പോസ്റ്റുകൾ എത്തിച്ച് വൈദ്യുതി പുനസ്ഥാപിക്കൽ കെഎസ്ഇബി ജീവനക്കാരെ കൊണ്ടുമാത്രം നടപ്പാകില്ലെന്നറിഞ്ഞതോടെ പഞ്ചായത്ത് മെംബർ പോപ്പി ജോണിന്‍റെ നേതൃത്വത്തിൽ പാലക്കുഴിയിലെ നാല്പതോളം ചെറുപ്പക്കാർ സംഘടിച്ചു. പാലക്കുഴി നിന്നും മലഞ്ചെരുവിലൂടെ വടംകെട്ടി പോസ്റ്റുകൾ താഴെയിറക്കി വനത്തിലെ നിരപ്പായ സ്ഥലങ്ങളിലെത്തിച്ചു.


അവിടെ നിന്നും ഇരുഭാഗത്തും നിരയായി നിന്ന് കയറിൽ വലിച്ചാണ് യഥാസ്ഥാനങ്ങളിൽ പോസ്റ്റുകൾ എത്തിച്ചത്. കെഎസ്ഇബി ജീവനക്കാരും ഒപ്പമെത്തി വൈദ്യുതി പുനഃസ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചു.

വനത്തിലൂടെയുള്ള വൈദ്യുതിലൈൻ മാറ്റി കണിച്ചിപരുതയിൽ നിന്നും റോഡ് വഴി വൈദ്യുതിലൈൻ എത്തിക്കണമെന്നാണ് പാലക്കുഴിക്കാരുടെ ആവശ്യം. കണിച്ചിപരുതയിൽ നിന്നും രണ്ട് കിലോമീറ്റർ വരെ ലൈൻ വന്നിട്ടുണ്ട്. അവിടെ നിന്നും മൂന്ന് കിലോമീറ്റർ ദൂരം പോസ്റ്റ് സ്ഥാപിച്ചാൽ പാലക്കുഴിയിലെത്തും.

വനത്തിലൂടെ ലൈൻ വരുന്നതിനാൽ മരം വീണും കൊമ്പുകൾ പൊട്ടിവീണുമൊക്കെ പാലക്കുഴിയിൽ വൈദ്യുതി വിതരണം തടസപ്പെടുന്നത് നിത്യസംഭവമാണ്.