പട്ടാമ്പിയിൽ പുതിയ പാലത്തിന് വീണ്ടും മുറവിളി
Saturday, August 3, 2024 1:06 AM IST
ഷൊർണൂർ: ഭാരതപ്പുഴക്ക് കുറുകെ പട്ടാമ്പിയിൽ പുതിയ പാലം യാഥാർഥ്യമാക്കണമെന്ന ആവശ്യത്തിന് പ്രാധാന്യമേറി. ശക്തമായ രണ്ട് പ്രളയങ്ങളേയും ഇത്തവണ പ്രളയ സമാനമായ സാഹചര്യത്തേയും നേരിട്ട നിലവിലുള്ള പാലം വൻ ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. 2018ൽ പുതിയ പാലത്തിന് ഔദ്യേ‍ാഗിക നടപടികൾ ആരംഭിച്ചുവെങ്കിലും പുതിയ പാലത്തിന്‍റെ പ്രാഥമിക രൂപരേഖയിൽ അപാകത കണ്ടെത്തിയിരുന്നു.

തടസം മാറ്റാനുള്ള കാലതാമസം മൂലം നടപടികൾ വീണ്ടും നീണ്ടു പോയെങ്കിലും ഉയരം കൂട്ടിയ പുതിയ പാലത്തിന്‍റെ രൂപരേഖ അധികൃതർ തയാറാക്കിയിരുന്നു. എന്നാൽ ഈ ഘട്ടത്തിലാണ് പാലം തീരദേശ ഹൈവേയുടെ ഭാഗമാക്കി നിർമിക്കാൻ നീക്കമുണ്ടായത്.

പദ്ധതിയും പാലവും തുടർച്ചയായി നീണ്ടു പേ‍ാകുമെന്നതിനാ‍ൽ മുഹമ്മദ് മുഹ്സിൻ എംഎൽഎ ഇടപെട്ട് പാലം നിർമാണം സ്വതന്ത്ര പദ്ധതിയായി നടത്താൻ ധാരണയായെങ്കിലും ഇടയ്ക്കു വീണ്ടും തീരദേശ ഹൈവേയിൽപെടുത്താൻ ശ്രമമുണ്ടായി. ഇങ്ങനെ പാലം നിർമാണം വീണ്ടും വൈകി. ഒടുവിൽ സ്വതന്ത്ര പദ്ധതിയായി കിഫ്ബിയിൽ ഉൾപ്പെടുത്തി ഉത്തരവു നേടി.

പരിസ്ഥിതി ആഘാതപഠനവും അനുബന്ധ പരിശേ‍ാധനകളും പൂർത്തിയാക്കി സാങ്കേതികാനുമതിയും നൽകി. ഹൈവേയുമായി ബന്ധപ്പെടുത്തി തയാറാക്കിയ പദ്ധതി രൂപരേഖ മാറ്റുന്നതിന്‍റെ അവസാന മിനുക്കുപണിയാണ് ഇപ്പോൾ നടക്കുന്നതെന്നാണ് സൂചന.


2022ൽ പാലത്തിന് അന്തിമ അനുമതി ലഭിച്ചപ്പേ‍ാൾ തന്നെ ആവശ്യമായ സ്ഥലം കണ്ടെത്താനും ഏറ്റെടുക്കാനും നടപടികൾ ആരംഭിച്ചിരുന്നു. 40 സർവേ നമ്പറുകളിലായി കിടക്കുന്ന സ്ഥലമാണ് ഏറ്റെടുക്കണ്ടത്.

ചിലർ വില സംബന്ധിച്ച് എതിർപ്പ് അറിയിച്ചതിനാൽ അവരുമായി ചർച്ച അവസാനഘട്ടത്തിലാണ്.

പരിസ്ഥിതി ആഘാതപഠന റിപ്പേ‍ാർട്ടും പ്രസിദ്ധീകരിച്ചു. സ്ഥലം ഏറ്റെടുക്കൽ 80 ശതമാനം ആയാൽ പണി ആരംഭിക്കാം. നിർമാണം ടെൻഡർ ചെയ്യാനുള്ള നീക്കം പുരേ‍ാഗമിക്കുന്നതായി എംഎൽഎ പറഞ്ഞു.

പാലം പദ്ധതിക്കു പ്രതീക്ഷിക്കുന്ന ചെലവായ 50 കേ‍ാടി രൂപയിൽ 30.86 കേ‍ാടി അനുവദിച്ചു കഴിഞ്ഞു. 370. 9 മീറ്റർ നീളത്തിലാണ് നിർമാണം. 7.5 മീറ്റർ റേ‍ാഡും 1.5 മീറ്റർ വീതിയിൽ നടപ്പാലവും ഉണ്ടാകും.

ഇരുഭാഗത്തേക്കും അനുബന്ധ റേ‍ാഡുകളും ഇതിൽ ഉൾപ്പെടും. കേരള റേ‍ാഡ് ഫണ്ട് ബേ‍ാർഡിനാണ് നിർമാണ ചുമതല.