വെളളം ഇറങ്ങിയ വീടുകളിലും സ്ഥാപനങ്ങളിലും സങ്കടക്കാഴ്ചകൾ
Saturday, August 3, 2024 1:06 AM IST
വടക്കഞ്ചേരി: അർധരാത്രിയിൽ വെള്ളം കുതിച്ചെത്തി വീടുകൾ മുങ്ങിയ കരിപ്പാലി, പാളയം, കുറുവത്ത്, മംഗലംപാലം പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിയപ്പോൾ കണ്ടത് നിറയെ സങ്കടകാഴ്ചകൾ. ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് പ്രാണരക്ഷാർഥം വീട്ടുകാരെല്ലാം രാത്രി ഉയർന്ന സ്ഥലങ്ങളിലേക്ക് ഓടി രക്ഷപ്പെട്ടത്. കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെയുണ്ടായിരുന്നു രാത്രിയിലെ പാലായന യാത്രകളിൽ.

കരിപ്പാലിയിൽ സംസ്ഥാന പാതയോരത്തുള്ള സുനി, ഷാജി, ജോസ്, തങ്ക, മോഹനൻ, രാധാകൃഷ്ണൻ, ദേവിവെള്ളക്കുട്ടി, ബാലൻ, മണികണ്ഠൻ തുടങ്ങിയവരുടെ വീടുകൾ പൂർണമായും മുങ്ങിയിരുന്നു. ഇവിടുത്തെ പെയിന്‍റ് കട, വർക്ക്ഷോപ്പ്, ഫ്രൂട്സ് കട, ടൈൽസ് ഷോറും താമസമില്ലാത്ത മറ്റു വീടുകൾ എല്ലാം മുങ്ങിനശിച്ചു. പാളയത്തും ദൈവദാൻ സെന്‍റർ ഉൾപ്പെടെ മംഗലംപാലം പ്രദേശത്തും ഇതു തന്നെയാണ് സ്ഥിതി. തിങ്കളാഴ്ച അർധരാത്രിക്കു ശേഷമാണ് മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത മറികടന്ന് വീടുകളിലേക്ക് വെള്ളം ഇരച്ചു കയറിയത്. രാത്രി ഒന്നരയോടടുത്ത സമയമായിരുന്നു. വൈദ്യുതിയില്ല. ഇരുട്ടുമൂടി കനത്ത മഴയും. വീട്ടുകാരിൽ ശബ്ദം കേട്ട് ഉണർന്നവർ മറ്റുള്ളവരെയെല്ലാം ഉറക്കത്തിൽ നിന്നും തട്ടി ഉണർത്തി.

നിമിഷങ്ങൾക്കുള്ളിൽ ജനലുകളുടെ ചില്ലുകൾ തകർന്ന് വെള്ളം മുറിക്കുള്ളിൽ നിറഞ്ഞു. കുട്ടികളെ വാരിയെടുത്ത് വെള്ളത്തിലൂടെ ഓടി ഉയർന്ന സ്ഥലത്തേക്ക് മാറി നിന്നു. അതിനാൽ ആളപായമുണ്ടായില്ല. വാഹനം വിളിച്ചപ്പോൾ ഭയന്ന് ആരും എത്തിയതുമില്ല. രക്ഷപ്പെടലിന്‍റെ വേദന പങ്കു വയ്ക്കുമ്പോഴും എല്ലാം നഷ്ടമായതിന്‍റെ സങ്കടത്തിലാണ് വെള്ളം ഇറങ്ങി വീടുകളിൽ തിരിച്ചെത്തിയവരെല്ലാം. വീടുകളിലെ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ ഉൾപ്പെടെ വൈദ്യുതോപകരണങ്ങളെല്ലാം വെള്ളംകയറി നശിച്ചു.


വയറിംഗ് സംവിധാനങ്ങൾ താറുമാറായി. മുറികൾക്കുള്ളിലെല്ലാം ചെളി മൂടിയിരുന്നു. ഇതെല്ലാം വൃത്തിയാക്കിയെടുക്കുകയാണ് വീട്ടുകാരിപ്പോൾ. കിണറുകളിൽ ചെളിവെള്ളം നിറഞ്ഞ് കുടിക്കാനുള്ള വെള്ളം പോലും പണം കൊടുത്ത് വാങ്ങുകയാണ്. വീടുകളുടെ ജനൽചില്ലുകളെല്ലാം തകർന്നു. എല്ലാ വീടുകളുടെയും മുന്നിലും പുറകിലും വശങ്ങളിലുമുള്ള മതിലുകളും തകർന്നു വീണു. വീടുകൾക്ക് പുറത്ത് സൂക്ഷിച്ചിരുന്നതെല്ലാം പുഴകളിലേക്ക് ഒലിച്ചുപോയി.

എല്ലാം ഇനി ഒന്നിൽനിന്നും തുടങ്ങേണ്ട സ്ഥിതിയാണെന്ന് വീട്ടുകാർ പങ്കുവെക്കുന്നു. 2018, 2019 വർഷത്തിൽ ഇതുപോലെ വെള്ളം പൊങ്ങിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. സർക്കാർ സഹായങ്ങൾ ലഭ്യമായില്ലെങ്കിൽ ഈ കുടുംബങ്ങളുടെ മുന്നോട്ടുള്ള പ്രയാണവും പ്രതിസന്ധിയിലാക്കും.

ആലത്തൂർ വീഴുമലയിൽ ഉരുൾപൊട്ടി വന്ന വെള്ളമാണ് കരിപ്പാലി, പാളയം പ്രദേശങ്ങളെ കൂടുതൽ മുക്കിയത്. മുന്നറിയിപ്പില്ലാതെ മംഗലംഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയതോടെ പാളയം, കുറുവത്ത്, മംഗലംപാലം ഭാഗത്തും വെള്ളം പൊങ്ങി പ്രദേശത്തെയാകെ മുക്കുകയായിരുന്നു.