ദുരിതം, മിനി സിവിൽസ്റ്റേഷൻ പരിസരത്തെ യാത്ര
Saturday, August 3, 2024 1:06 AM IST
ചിറ്റൂർ: കച്ചേരിമേട് മിനിസിവിൽസ്റ്റേഷൻ കോമ്പൗണ്ടിനു മുന്നിലെ റോഡരികിലെ കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് ദുരിതമായി.

സർക്കാർ സ്ഥാപനങ്ങളിലേക്കു വിവിധ ആവശ്യങ്ങൾക്കായി വരുന്നവർ വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്.

ഈ സ്ഥലത്ത് റോഡിനു വിസ്താരക്കുറവാണെന്നതിൽ ഇരുവശത്തും വാഹനങ്ങളെത്തിയാൽ കാൽനടയാത്രക്കാർ വെള്ളക്കെട്ടിലുടെ ഇറങ്ങി നടക്കുകയാണു പതിവ്.


താലൂക്ക് ആസ്ഥാന സർക്കാർ സ്ഥാപനങ്ങൾ ഉള്ളതിനാൽ നിരവധിപേർ ദിവസേന എത്താറുമുണ്ട്.

ചിറ്റൂർ പൊതുമരാമത്ത് വകുപ്പ് റോഡുവിഭാഗം അധികൃതർക്കു സ്ഥലത്തെ കുഴികളുംവെള്ളക്കെട്ടും സംബന്ധിച്ച് പരാതി അറിയിച്ചാലും നടപടികൾ ഉണ്ടാവാറില്ലെന്നതു യാത്രക്കാരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.