ചിറ്റൂർ: മുട്ടിരിഞ്ഞി- ആലാംകടവ് വളവുപാതയിൽ വാഹനങ്ങൾക്കു കാഴ്ചമറച്ച് വളർന്നുപന്തലിച്ച പാഴ്ചെടികൾ.
ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾക്കും എതിർവശത്തുനിന്നും വരുന്ന വാഹനങ്ങളെ ദൂരെനിന്നു കാണാൻപോലും കഴിയാത്ത സാഹചര്യമാണുള്ളത്. ഇരു ചക്രവാഹനങ്ങൾ നേർക്കുനേർ കുട്ടിയിടിച്ച അപകടങ്ങൾ വരെ ഇവിടെയുണ്ടായിട്ടുണ്ട്.
ചിറ്റൂർ - അഞ്ചാംമൈൽ റൂട്ടിലെ പ്രധാന പാതയെന്നതിനാൽ കൂടുതൽ വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന വഴിയിലാണ് അപകടക്കെണിയായി പാഴ്ചെടികൾ പന്തലിച്ചു നിൽക്കുന്നത്. പത്തോളം സ്വകാര്യ ബസുകളും നിരവധി സ്കൂൾ ബസുകളും ഇതുവഴി പതിവായി സഞ്ചരിക്കുന്നുണ്ട്. രാത്രി സമയങ്ങളിൽ ഇരുവശത്തുനിന്നും വളവുപാതയിലെത്തി മുഖാമുഖം കണ്ട് പെട്ടെന്ന് വാഹനങ്ങൾ നിർത്തുന്ന ശബ്ദം സമീപവാസികളുടെ ഉറക്കം കെടുത്തുന്നുമുണ്ട്.