അനങ്ങൻമലയുടെ അടിവാരത്തെ താമസക്കാർക്കിന്നും ദുരിതം
Saturday, August 3, 2024 1:06 AM IST
ഒറ്റപ്പാലം: മുൻകാലങ്ങളിൽ ഉരുൾപൊട്ടിയ അനങ്ങൻമലയുടെ വൃഷ്ടിപ്രദേശങ്ങളിൽ ജീവിക്കുന്നവർക്കിപ്പോഴും ദുരിതപർവം. മഴ തുടങ്ങിയാൽ അപായഭീഷണി, നിർമാണപ്രവർത്തനങ്ങൾക്കു തടസം, കുടിവെള്ളപ്രശ്നം...

അമ്പലപ്പാറ, മേലൂർ ഭാഗങ്ങളിൽ അനങ്ങൻമലയോടു ചേർന്നുതാമസിക്കുന്ന കുടുംബങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. മേലൂർ കീഴ്‌പ്പാടം പുത്തൻകുളം, ഭരതപ്പാറ, മുളംപ്ലാച്ച് കോളനികളിലെ കുടുംബങ്ങളാണു ദുരിതമനുഭവിക്കുന്നത്.

മൂന്നുവർഷങ്ങൾക്കുമുമ്പ് മൂന്നുസ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലുകളാണ് ഇവരുടെ ജീവിതത്തെ ദുരിതത്തിലാക്കിയത്. ഭൂരിഭാഗം കുടുംബങ്ങളുടെയും വീടുകൾ മലയുടെ തൊട്ടുതാഴെയാണ്. മഴ തുടങ്ങിയാൽ പല വീടുകൾക്കുചുറ്റും വെള്ളംനിറയും.

തുടർച്ചയായി ശക്തമായ മഴ പെയ്താൽ താമസം മാറേണ്ട ഗതികേടിലാണിവർ. കൂലിപ്പണിക്കാരായ കുടുംബങ്ങൾക്കു മറ്റൊരിടത്തേക്കു താമസം മാറാനുള്ള സാമ്പത്തികശേഷിയില്ല. പ്രായമായവരെയും വളർത്തുമൃഗങ്ങളെയും ഒഴിവാക്കി എങ്ങനെ താമസം മാറുമെന്നാണു ഇവർ ചോദിക്കുന്നത്.

2018 ഓഗസ്റ്റിൽ അർധരാത്രിയിലാണ് ഭരതപ്പാറ കോളനിയിൽ ഉരുൾപൊട്ടലുണ്ടായത്. 2019 ഓഗസ്റ്റിൽ കീഴ്‌പ്പാടം കോളനിയിലും മുളംപ്ലാച്ച് കോളനിയിലും ഉരുൾപൊട്ടലുണ്ടായി.

ഒരുകിലോമീറ്റർ മുതൽ ഒന്നര കിലോമീറ്ററിലേറെ ദൂരത്തിൽ മൂന്നുസ്ഥലങ്ങളിലും ഭീകരമായ ശബ്ദത്തോടെ വലിയ മരങ്ങളും മണ്ണും പാറക്കല്ലുകളുമടക്കമുള്ള വെള്ളമാണു താഴേക്കു കുത്തിയൊലിച്ചെത്തിയത്. ഉരുൾപൊട്ടൽ ദിശ മാറിയതുകൊണ്ടുമാത്രം നിരവധി വീടുകൾ തകരാതെ രക്ഷപ്പെട്ടു.


തലേന്നുതന്നെ ഇവിടെനിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചതുകൊണ്ടു വലിയ അപകടമാണ് ഒഴിഞ്ഞത്. ഇത്തവണയും ഇവരെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.

അന്നത്തെ ഉരുൾപൊട്ടലിൽ തകർന്നതു കോളനികളിലെ കുടിവെള്ളസ്രോതസുകൾ കൂടിയാണ്. കീഴ്‌പ്പാടം കോളനിയിലെ കുഴൽക്കിണറിന്‍റെ പമ്പ്ഹൗസ് തകരുകയും പൊതുകിണർ പാറകൾനിറഞ്ഞ് ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു.

പ്രദേശത്തെ കുടുംബങ്ങൾചേർന്നാണ് കിണർ പിന്നീട് പഴയപോലെയാക്കിയത്. ഭരതപ്പാറയിലും മുളംപ്ലാച്ചിൽ പടിഞ്ഞാറേതിൽ പ്രദേശങ്ങളിലുമെല്ലാം ഇതുതന്നെയായിരുന്നു അവസ്ഥ.
അപകടഭീഷണിയെത്തുടർന്നു ഇവിടെയുള്ള കുടുംബങ്ങളെ മേലൂരിലെ ക്യാമ്പിലേക്കു മാറ്റുകയായിരുന്നു.

അനങ്ങൻമലയ്ക്കുതാഴെ കീഴ്‌പ്പാടം, ഭരതപ്പാറ, മുളംപ്ലാച്ച് എന്നീ മൂന്ന്‌ കോളനികളിലായി ഏകദേശം 67 കുടുംബങ്ങളാണ് താമസിക്കുന്നത്.

കീഴ്‌പ്പാടം കോളനിയിൽ 14 കുടുംബങ്ങളും ഭരതപ്പാറയിൽ- 19, മുളംപ്ലാച്ച് കോളനിയിൽ-18 കുടുംബങ്ങളാണുള്ളത്. കോളനിക്കു സമീപം താമസിക്കുന്ന വേറെയും കുടുംബങ്ങളുമുണ്ട്. അനങ്ങൻമലയിൽ വലിയ രീതിയിലുള്ള ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നുണ്ട്.

മലയിൽനിന്ന് ക്രമാതീതമായി ഖനനംചെയ്ത് കരിങ്കല്ല് പൊട്ടിച്ചെടുക്കുന്നതാണു കാരണം.